
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ഐസ്എസ്ഐസ്എസ് കശ്മീര്‍ എന്ന സംഘടനയുടെ പേരിലാണ് വധഭീഷണി വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗംഭീര്‍ ദില്ലി പൊലീസില്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി വന്നത്.
ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ വരുന്ന സന്ദേശങ്ങളാണ് ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
അതേസമയം, ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തെ ഗംഭീർ അപലപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും ഇതിന് ഉത്തരവാദികളായവർ വില നൽകേണ്ടി വരുമെന്നും എക്‌സ് പോസ്റ്റിൽ ഗംഭീർ കുറിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here