മഹാരാഷ്ട്ര സേന തര്‍ക്കം: ഗവര്‍ണര്‍ക്ക് തെറ്റുപറ്റിയെന്ന് സുപ്രീംകോടതി, ബിജെപിക്ക് കനത്ത തിരിച്ചടി

ദില്ലി: മഹാരാഷ്ട്ര സേന തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്ക് തെറ്റുപറ്റിയെന്ന് സുപ്രീംകോടതി. മഹാരാഷ്‌ട്രയിൽ ശിവസേനയിലെ അധികാരത്തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ വിധി പറയവെയാണ് കോടതിയുടെ പരാമര്‍ശം. 2022 ല്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരെ നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നും കോടതി പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നേരിട്ടിരുന്നുവെങ്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ ക‍ഴിയുമായിരിന്നുവെന്നും വിശ്വാസ വേട്ടെടുപ്പ് നേരിടാതെ രാജിവച്ചതിനാല്‍ പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

ഗവര്‍ണറിനെതിരായ പരാമര്‍ശം കേന്ദ്ര സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലും തമി‍ഴ്നാട്ടിലുമടക്കം ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്ന കേന്ദ്ര നീക്കങ്ങള്‍ക്കാണ് കോടതി വിധി വന്നതോടെ തിരിച്ചടിയായത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഉദ്ധവ് പക്ഷത്തിനായി കപില്‍ സിബല്‍ അഭിഷേക് മനു സിങ്വി എന്നിവരാണ് വാദിച്ചത്. ഹരീഷ് സാല്‍വെ, നീരജ് കൗള്‍, മഹേഷ് ജെത്മലാനി എന്നിവര്‍ ഷിന്‍ഡെയ്ക്ക് വേണ്ടിയും ഹാജരായിരിന്നു.

ഉദ്ധവ് താക്കറെ-ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. മുഖ്യമന്ത്രി ആയിരുന്ന ഉദ്ധവ് താക്കറെ സർക്കാരിനെതിരെ ഷിൻഡെയുടെ നേതൃത്വത്തിൽ 15 എം എൽ എമാർ വിമതനീക്കം നടത്തിയതോടെയാണ് ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാ വികാസ് ആഘാഡി സഖ്യം അധികാരത്തിൽ നിന്നും പുറത്തായത്.

ഇതേ തുടർന്നാണ് വിശ്വാസവോട്ട് തോടാനുള്ള ഗവർണ്ണറുടെ തീരുമാനത്തെയും കൂറുമാറ്റ നിയമത്തിന്റെ അടിസ്ഥാനത്തിൽ 16 എംഎൽഎമാരെ അയോഗ്യരാക്കാതിരുന്നതിനെയും ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചത്. പിന്നീട് സുപ്രീം കോടതി ഈ കേസ് ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News