ജിഎസ്‌ടി വെട്ടിപ്പ് നടത്തിയ 
വ്യവസായി അറസ്റ്റിൽ

മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഡയറക്ടറെ കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. 126 കോടിയുടെ ചരക്കുസേവന നികുതി വെട്ടിക്കുകയും ഓൺലൈൻ വ്യാപാരത്തിൽനിന്നുള്ള 703 കോടിയുടെ വിറ്റുവരവ്‌ മറച്ചുവയ്ക്കുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്. കേസിൽ ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത് തൃശൂർ ആസ്ഥാനമായുള്ള ആറാട്ടുപുഴ നെരുവിശേരിയിലുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ ദാസനെയാണ്. എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി റിമാൻഡ് ചെയ്തു.

ALSO READ: കെഎസ്‌ആർടിസി ചലോ ആപ്പ്; സ്ഥിരം യാത്രക്കാർക്ക്‌ സൗജന്യയാത്ര ഉണ്ടാവുമോ?

ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസ്‌ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് റെയ്ഡ് ചെയ്‌തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രതി ആദ്യഘട്ടത്തിൽ 1.50 കോടിയും രണ്ടാമത് 50 കോടിയും പിഴയടച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലും പ്രതിയുടെ ഓൺലൈൻ ഷോപ്പിന് വിൽപ്പനയുണ്ടെന്നാണ് പ്രാഥമിക വിവരം.

ALSO READ: കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ;എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ തുടങ്ങും

എന്നാൽ, അടിസ്ഥാനരഹിതമായ പ്രചാരണമാണ് നികുതിവെട്ടിപ്പ്‌ നടത്തിയെന്ന പേരിൽ നടക്കുന്നതെന്നും കമ്പനി നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈറിച്ച്‌ ഓൺലൈൻ ഷോപ് അധികൃതർ അറിയിച്ചു. തെറ്റിദ്ധാരണകളും ജിഎസ്‌ടി ഫയലിങ്ങിലെ ചില വീഴ്ചകളുമാണ് വലിയ കണക്കുകളായി പുറത്തുവന്നതെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News