ബിയര്‍ കുപ്പി കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിച്ചു; തൃശ്ശൂരില്‍ 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം

വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് 17കാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം. വരന്തരപ്പിള്ളി തേനന്തറ സ്വദേശി നിരഞ്ജനെയാണ് മര്‍ദ്ദിച്ചത്. അപരിചിതയായ സ്ത്രീക്കെതിരെ പോക്‌സോ കേസ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം

17കാരെ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയും കണ്ണില്‍ കുത്തുകയും ചെയ്തുവെന്നാണ് പരാതി.

ഇന്നലെ രാവിലെ 8 മുതല്‍ രാത്രി എട്ട് മണി വരെ തുടര്‍ച്ചയായി ആക്രമിച്ചു, നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറിലേക്ക് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചു. തലയ്ക്ക് പിന്നില്‍ ബിയര്‍ കുപ്പി കൊണ്ട് അടിക്കാന്‍ ഓങ്ങിയാണ് ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിപ്പിച്ചത്. തന്റെ സുഹൃത്തുക്കളെ ഉപയോഗിച്ചാണ് ഗുണ്ടാസംഘത്തിന് അടുത്ത് എത്തിച്ചത്. പുറത്ത് പറഞ്ഞാല്‍ തന്നെയും അമ്മയെയും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയെന്നും നിരഞ്ജന്‍ പറഞ്ഞു.

നിരഞ്ജന്റ ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. വരന്തരപ്പിള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. നിരഞ്ജനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News