
ഹമാസ് നേതാവ് ഇസ്മാഈല്‍ ബറൂം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു തെക്കൻ ഗാസയിലെ ഒരു ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേലി വ്യോമാക്രമണത്തിൽ ആണ് ഹമാസിൻ്റെ പൊളിറ്റിക്കില്‍ ബ്യൂറോ അംഗമായ ഇസ്മാഈല്‍ കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇസ്മാഈല്‍ ബറൂമും 16 വയസ്സുള്ള ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിൻ്റെ ഈ പുതിയ കുറ്റകൃത്യത്തെ തങ്ങൾ അപലപിക്കുന്നുവെന്നും , ഇത് അധിനിവേശത്തിന്റെ ദീർഘകാല ഭീകരവാദ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുന്നുവെന്നുമാണ് ഹമാസ് പ്രതികരിച്ചത്. ബറൂം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സ്ഥിരീകരിച്ചു.
ALSO READ; കാനഡയില്‍ അടുത്ത മാസം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി
ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മറ്റൊരു ഹമാസ് നേതാവ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു സലാ. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ.
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതിനായിരം കടന്നു. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 50,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായും വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയിലടക്കം ആക്രമണം വീണ്ടും ശക്തമായതോടെ മരണ സംഖ്യ വീണ്ടും കുത്തനെ ഉയരുമെന്നും ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു.50,021 മരണമാണ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 41 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും പറയുന്നത്. എന്നാൽ യഥാർത്ഥ എണ്ണം വളരെ കൂടുതലായിരിക്കാം, കാരണം ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here