‘കേബിൾ കുഴിയെടുക്കുമ്പോൾ കൂടെ പഠിച്ചവര്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടും’, കഷ്ടപ്പാടും കടന്ന് ഒടുവിൽ സിനിമയിൽ: ഹരിശ്രീ അശോകൻ

ഒരു കാലഘട്ടത്തിൽ തമാശകൾ കൊണ്ട് നമ്മളെയൊക്കെ ചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ.
സിനിമയിൽ എത്തുന്നതിന് മുൻപ് ധാരാളം കഷ്ടപ്പാടുകൾ മറ്റും അനുഭവിച്ചുകൊണ്ട് തന്നെയാണ് നടൻ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും കടന്നുവന്ന വഴികളെ കുറിച്ചും ഹരിശ്രീ അശോകൻ തുറന്നു പറയുന്ന ഒരു പഴയകാല വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കേബിൾ കുഴി എടുക്കാൻ പോയതും മോണോ ആക്ടിൽ യൂണിവേഴ്സിറ്റി തലത്തിൽ സമ്മാനം നേടിയതുമടക്കമുള്ള കാര്യങ്ങൾ ഈ വിഡിയോയിൽ ഹരിശ്രീ പറഞ്ഞിരുന്നു.

വിഡിയോയിൽ ഹരിശ്രീ അശോകൻ പറഞ്ഞത്

ALSO READ: ‘യോഗി നോക്കി നിൽക്കെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞു’, ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ: കാശി ക്ഷേത്രം മുൻ പൂജാരി

ഒരുപാട് പേര്‍ താമസിച്ചിരുന്നതായിരുന്നു പഴയ വീട്. ഒമ്പത് മക്കളും അച്ഛനും അമ്മയും. എല്ലാവരും കല്യാണമൊക്കെ കഴിച്ച് വേറെ വേറെയായി താമസം. ഇപ്പോള്‍ ഇളയ അനിയന്‍ മാത്രമാണ് അവിടെയുള്ളത്. അവിടുന്ന് പോന്നപ്പോള്‍ ആകെ കൊണ്ടു വന്നത് ഞാന്‍ ഊണു കഴിക്കുന്നൊരു പിച്ചള പാത്രമാണ്. എല്ലാവര്‍ക്കും ഓരോന്നുണ്ട്. ചെറുപ്പം മുതല്‍ ഇപ്പോഴും ഭക്ഷണം കഴിക്കുന്നത് അതിലാണ്. അതും അമ്മയേയും മാത്രമാണ് ഞാന്‍ അവിടെ നിന്നും കൊണ്ടു വന്നത്.

77 ലാണ് പത്താം ക്ലാസ് പാസാകുന്നത്. കോളേജില്‍ പോകണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പഠിക്കുക എന്നതിലുപരിയായി മോണോ ആക്ടില്‍ യൂണിവേഴ്‌സിറ്റി വിന്നര്‍ ആവണം എന്നായിരുന്നു. സ്‌കൂളിന്റെ ചരിത്രത്തില്‍ മോണോ ആക്ടില്‍ സ്‌റ്റേറ്റില്‍ പോയി സമ്മാനം വാങ്ങുന്നത് ഞാനായിരുന്നു. കോളേജില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആ സമയത്ത് വീട്ടില്‍ ബുദ്ധിമുട്ടായിരുന്നു. അമ്മയ്ക്ക് യൂട്രസിന്റെ ഓപ്പറേഷന്‍ ആയിരുന്നു. അതിനാല്‍ അന്ന് പോകാന്‍ പറ്റിയില്ല.

77 ല്‍ തന്നെ പിക്കാസുമെടുത്ത് റോഡ് കുത്തിപ്പൊളിക്കാന്‍ ഇറങ്ങി. ചേട്ടന്മാരുടെ കൂടെയായിരുന്നു. വോള്‍ഗ ഹോട്ടലിന് മുമ്പിലായിരുന്നു തുടക്കം. ഞാന്‍ റോഡ് കുത്തിപ്പൊളിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ വഴി എന്റെ കൂടെ സ്‌കൂളില്‍ പഠിച്ച കുട്ടികള്‍ കോളേജില്‍ പോകുന്നുണ്ടാകും. അത് കാണുമ്പോള്‍ എനിക്ക് ഭയങ്കര ചമ്മലായിരുന്നു. അതിനാല്‍ തോര്‍ത്തു കൊണ്ട് തല വഴി കെട്ടും. ആളെ അറിയാതിരിക്കാന്‍. കുറേ കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ചിന്തിച്ചു, എന്തിനാണിത്? ഞാന്‍ ജോലി ചെയ്യുകയല്ലേ? അങ്ങനെ അത് അഴിച്ചുമാറ്റി.

ALSO READ: ‘മേരികോമും സഹായിച്ചില്ല’, ‘പി ടി ഉഷയുടേത് വെറും പാഴ് വാക്ക്’, രൂക്ഷ വിമർശനം ഉന്നയിച്ച് സാക്ഷി മാലിക്

അപ്പോള്‍ അതുവഴി കോളേജില്‍ പോകുന്ന എന്റെ കൂട്ടുകാര്‍ അടുത്തു വന്നു. അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി, നിനക്ക് ജോലിയായി, ഞങ്ങള്‍ക്ക് പഠിച്ചിട്ട് വേണം ജോലിയാകാന്‍! പിന്നെ ആ തോര്‍ത്തിന്റെ ആവശ്യം വന്നിട്ടില്ല. ടെലിഫോണിന്റെ കേബിള്‍ ഇടാന്‍ വേണ്ടിയായിരുന്നു കുഴിച്ചിരുന്നത്. എന്നെ അന്ന് അമ്പ അശോകന്‍ എന്നായിരുന്നു. വലിയ കേബിളായിരുന്നു. അത് വലിക്കുമ്പോള്‍ ഐലേ മാലേ എന്ന് അമ്പ ഇട്ടു കൊടുക്കണം. അപ്പോള്‍ എല്ലാവരും ഐലസാ എന്ന് ഏറ്റുവിളിക്കും.

ആ സമയം വഴിയെ പോകുന്ന ആരെ വേണമെങ്കിലും കളിയാക്കാം. ദേ ചുവന്ന സാരി ഐലസാ, ദേ പോലീസുകാരന്‍ ഐലസാ അങ്ങനെ വിളിക്കാം. ഒരു ദിവസം കളിയാക്കിയത് എന്റെ കൂടെ പഠിച്ച പെണ്‍കുട്ടിയെയായിരുന്നു. തിരിഞ്ഞു നോക്കിയപ്പോഴാണ് മുഖം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here