ചോദ്യം ചെയ്യുന്നതിനിടെ ഹെറോയിന്‍ വില്‍പ്പനക്കാരന്‍ സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. ലഹരി വില്‍പ്പനക്കാരനായ ഇയാളെ ലക്ഷങ്ങള്‍ വിലവരുന്ന ഹെറോയിനുമായാണ് പൊലീസ് പിടികൂടിയത്. 22 കാരനായ അസം സ്വദേശി അബ്ദുറഹിമാനാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. 28 കുപ്പികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. ഇന്ന് രാവിലെയാണ് ഹെറോയിന്‍ വില്‍ക്കാനെത്തിയ അതിഥി തൊഴിലാളികളെ ചാലക്കുടി പൊലീസ് പിടികൂടിയത്. അസം സ്വദേശികളായ അബ്ദുള്‍ റഹിമാന്‍, നൂറുല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്.

also read; തൃശൂർ ഫുട്പാത്തിൽ പത്തി വിടർത്തി പാമ്പുകൾ; പിടികൂടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ശുചി മുറിയില്‍ പോകണമെന്ന് അസം സ്വദേശി ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷന്‍ വളപ്പിലെ ശുചിമുറിയില്‍ കൊണ്ടുപോയി. അതിനിടെ വെന്റിലേഷിലെ ജനല്‍ ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടിയ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ചാടിപ്പോയ പ്രിതയെ പൊലീസ് പിന്തുടര്‍ന്ന് ചാലക്കുടി സൗത്ത് ജങ്ഷനില്‍ വച്ച് നാടകീയമായി പിടികൂടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here