സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പൊലീസ് സംരക്ഷണം വേണ്ടി വരുന്നതിൽ ആശങ്ക: ഡോ. ടിഎസ് ശ്യാംകുമാറിന് നേരേ ഉയരുന്ന ഹിന്ദുത്വഭീഷണിക്കെതിരെ വൻ വിമർശനം

DR T S SYAM KUMAR

ഡോ ടി എസ് ശ്യാംകുമാറിന് നേരേ ഉയരുന്ന ഹിന്ദുത്വഭീഷണിക്കെതിരെ വൻ വിമർശനം. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പോലീസ് സംരക്ഷണം വേണ്ടി വരുന്ന നിലയിലേക്ക് കേരളം മാറുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് എഴുത്തുകാരനായ അശോകൻ ചെരുവിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോ ശ്യാംകുമാറിന് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളും ഭീഷണികളും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശ്യാംകുമാറിന്റെ ജീവനെ സംരക്ഷിക്കാൻ കേരളത്തിലെ സാംസ്കാരിക- രാഷ്ട്രീയ സമൂഹം മുന്നോട്ടു വരേണ്ടതും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുമാണെന്ന അദ്ദേഹം കൂട്ടിച്ചേർത്തു.

അശോകൻ ചെരുവിലിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

ഡോ ടി എസ് ശ്യാംകുമാറിന് നേരേ ഉയരുന്ന ഹിന്ദുത്വഭീഷണിക്കെതിരെ ഭരണ – രാഷ്ട്രീയനേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ടുള്ള സംയുക്ത പ്രസ്താവന.
പ്രമുഖ സംസ്കൃത പണ്ഡിതനും, ചിന്തകനും എഴുത്തുകാരനുമായ ഡോ ടി എസ് ശ്യാംകുമാറിനെതിരെ വീണ്ടും ഹിന്ദുത്വഭീഷണി.
ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ സാംസ്കാരികലോകത്ത് അറിവിന്റേയും പാണ്ഡിത്യത്തിന്റേയും വ്യക്തിമുദ്ര പതിപ്പിച്ച ചിന്തകനാണ് ഡോ ടി എസ് ശ്യാംകുമാർ. അതിന്റെ പേരിൽ അദ്ദേഹത്തെ സംഘപരിവാർ ശക്തികൾ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണ്.
സി പി ഐ എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി, ഇക്കഴിഞ്ഞ മാർച്ച് 30 ന് തമിഴ്നാട്ടിൽ നടന്ന സമ്മേളനത്തിലും, കഴിഞ്ഞ ദിവസം ( ഏപ്രിൽ 20 ) പാലക്കാട്ടെ ഒറ്റപ്പാലത്ത് നടന്ന ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സമ്മേളനത്തിലുമാണ് ഇത് സംഭവിച്ചത്. ഒറ്റപ്പാലത്ത് പോലീസ് സംരക്ഷണയിലാണ് ശ്യാംകുമാർ പരിപാടിയിൽ പങ്കെടുത്തത്. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പോലീസ് സംരക്ഷണം വേണ്ടി വരുന്ന നിലയിലേക്ക് കേരളം മാറുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട് …
നരേന്ദ്രമോദിയുടെ ഈ ഭരണകാലത്ത് എഴുത്തുകാരേയും പത്രപ്രവർത്തകരേയും വെടിവച്ച് കൊല്ലുകയും കൊന്നവരെ ഫാഷിസ്റ്റ് സർക്കാർ പിന്തുണച്ചതും നമുക്ക് മുന്നിലുള്ള യാഥാർഥ്യമാണ് ..
ഡോ ശ്യാംകുമാറിന് നേരെ നടക്കുന്ന നിരന്തര ആക്രമണങ്ങളും ഭീഷണികളും ആസൂത്രിതമായ ഒരു ഗൂഢാലോചനയുടെ ഭാഗമാണ് എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്ന ഇടങ്ങളിൽ ഹിന്ദുത്വ ഫാസിസ്റ്റ് ഗുണ്ടകൾ കൊലവിളിയുമായി ചെല്ലുന്നത് അനുവദിച്ച് കൊടുക്കാൻ കഴിയില്ല . എഴുത്തുകാരനും നിരവധി പുസ്തകങ്ങളുടെ കർത്താവുമായ ഡോക്ടർ ടി എസ് ശ്യാംകുമാറിന്റെ ജീവനെ സംരക്ഷിക്കാൻ കേരളത്തിലെ സാംസ്കാരിക – രാഷ്ട്രീയ സമൂഹം മുന്നോട്ടു വരേണ്ടതും അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതുമാണ്.
ഇത്തരമൊരു അന്തരീക്ഷം കേരളത്തിൽ വളർന്ന് വരുന്നതിനെതിരെ ഭരണ – രാഷ്ട്രീയനേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .. സംസ്ഥാന സർക്കാർ ഡോ ടി എസ് ശ്യാംകുമാറിന് സംരക്ഷണമേകാൻ സ്ഥിരം അംഗരക്ഷകരെ നിയോഗിക്കുകയും അദ്ദേഹത്തിന് നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശനമായ വകുപ്പുകൾ ചാർത്തി നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

പ്രസ്താവനയിൽ ഒപ്പ് വച്ചവർ
കെ ഇ എൻ
കെ അജിത
സണ്ണി എം കപിക്കാട്
ഏലിയാമ്മ വിജയൻ
ഡോ ടി ടി ശ്രീകുമാർ
പ്രൊഫ പി കെ പോക്കർ
ആർ രാജഗോപാൽ
മേഴ്സി അലക്സാണ്ടർ
ഡോ എസ്‌ പി ഉദയകുമാർ
കാസിം ഇരിക്കൂർ
ഡോ രേഖരാജ്
അശോകൻ ചരുവിൽ
വിധു വിൻസെന്റ്
ഡോ സി എസ്‌ ചന്ദ്രിക
ശീതൾ ശ്യാം
സുജ സൂസൻജോർജ്ജ്
ഡോ അജയ് എസ്‌ ശേഖർ
എം ഗീതാനന്ദൻ
ഡോ സോണിയ ജോർജ്ജ്
ജി പി രാമചന്ദ്രൻ
ഡോ വിനീത വിജയൻ
ജോളി ചിറയത്ത്
ഡോ സാംകുട്ടി പട്ടംകരി
വി കെ ജോസഫ്
ഡോ മാളവിക ബിന്നി
സുദേഷ് എം രഘു
ശ്രീജ നെയ്യാറ്റിൻകര
ശ്യാമ എസ്‌ പ്രഭ
ദിനു വെയിൽ
വി എസ്‌ സനോജ്
ഡോ അമൽ സി രാജൻ
ഇർഷാദ് അലി
ഐ ഗോപിനാഥ്‌
ഡോ എ കെ വാസു
അഡ്വ പി എം ആതിര
എച്മു കുട്ടി
ഒ പി രവീന്ദ്രൻ
തനൂജ ഭട്ടതിരി
കെ ജി ജഗദീശൻ
തുളസീധരൻ പള്ളിക്കൽ
ലാലി പി എം
ആദി
റെനി ഐലിൻ
അഡ്വ കുക്കു ദേവകി
പ്രൊഫ കുസുമം ജോസഫ്
ഡോ സോയ ജോസഫ്
അപർണ സെൻ
ഗോമതി ഇടുക്കി
ഗോപാൽ മേനോൻ
അഡ്വ ജെ സന്ധ്യ
മിനി ഐ ജി
മുരളി തോന്നയ്ക്കൽ
സുജ ഭാരതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News