ചുറ്റിക ഉപയോഗിച്ച് അടിച്ചു, തല അറുത്തു മാറ്റി, രാത്രി മുഴുവൻ മകൾക്കൊപ്പം മൃതശരീരത്തിന് ഒപ്പമിരുന്നു; ഭാര്യയെ കൊലപ്പെടുത്തിയ പ്രതി 19 വർഷങ്ങൾക്ക്‌ ശേഷം പിടിയിൽ

ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണക്കിടെ ഒളിവിൽ പോയ പ്രതിയെ 19 വർഷങ്ങൾക്ക്‌ ശേഷം വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ സ്വദേശി കുട്ടികൃഷ്ണനെ ആണ് പൊലീസ് പിടികൂടിയത് 2004 ഏപ്രിൽ രണ്ടിനാണ് മാന്നാറിനെ നടുക്കിയ കൊലപാതക സംഭവം ഉണ്ടായത്. കുട്ടികൃഷ്ണനും ഭാര്യ ജയന്തിയും തമ്മിൽ താമരപ്പള്ളിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവെച്ച് എന്നാരോപിച്ചായിരുന്നു വഴക്ക്. ഇതേതുടർന്ന് ഇയാൾ ജയന്തിയെ ഭിത്തിയിൽ തല ഇടിപ്പിച്ചു ബോധംകെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലക്ക് അടിച്ചു. മരിച്ചുവെന്ന് ഉറപ്പുവരുത്തുകയും തുടര്‍ന്ന് തല അറുത്തു മാറ്റി തറയിൽ വെയ്ക്കുകയായിരുന്നു.

ALSO READ:യുഡിഎഫ് അട്ടിമറിച്ച ‘സ്വതന്ത്ര്യ സോഫ്റ്റ്‌വെയര്‍’; പോരാട്ടത്തിലൂടെ വി എസ് നടപ്പാക്കിയ ഇടതുനയം

അന്ന് രാത്രി കുട്ടികൃഷ്ണൻ ഒന്നേകാൽ വയസ്സുള്ള മകൾക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി. അടുത്ത ദിവസമാണ് കൊലപാതക വിവരം പുറത്തറിയുന്നതും കുട്ടികൃഷ്ണൻ അറസ്റ്റിലായത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയില്‍ വിചാരണ നടക്കവേ കുട്ടികൃഷ്‌ണൻ ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

ഒടുവില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ ജ്യോതിഷിക്കൊപ്പം കട്ടപ്പനയിൽ ലോഡ്ജിൽ താമസിച്ചിരുന്ന പ്രതി പിന്നീട് ഒറീസ്സയിലും മുംബൈയിലും ഒളിവിൽ കഴിഞ്ഞു വെന്ന് കണ്ടെത്തി. കളമശ്ശേരിയിൽ കഴിയവേയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ALSO READ:റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News