കഴുത്തറുത്തു, നാവ് മുറിച്ചു; സർപ്പദോഷം മാറാൻ ഏഴ് മാസം പ്രായമുള്ള മകളെ ബലി കൊടുത്ത അമ്മയ്ക്ക് വധശിക്ഷ

ഏഴ് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൂര്യപേട്ടിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സൂര്യപേട്ടിലെ ലാസ്യ എന്ന ബി ഭാരതിയാണ് ക്രൂരകൃത്യം ചെയ്തത്. “എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ, കേസ് ‘അപൂർവങ്ങളിൽ അപൂർവം’ ആയി കോടതി അവസാനിപ്പിക്കുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. നിലവിൽ ഭാരതി ജയിലിലാണ്. അന്തവിശ്വാസത്തിന്റെ പേരിലായിരുന്നു കൊലപാതകം.

ALSO READ: ഇൻസ്റ്റാഗ്രാമിനെയും ടിക് ടോക്കിനെയും കടത്തിവെട്ടി; ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായി ചാറ്റ് ജിപിടി

2021 ഏപ്രിൽ 15 ന് സൂര്യപേട്ട് ജില്ലയിലെ മോതെ മണ്ഡലത്തിലെ മേകലപതി താണ്ടയിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി കുട്ടിയുടെ ദേഹത്ത് കുങ്കുമവും മഞ്ഞളും പുരട്ടി. പൂജയ്ക്കിടെ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും നാവ് അറുത്ത് മാറ്റുകയും ചെയ്തെന്ന് ഭാരതിയുടെ ഭർത്താവ് ബി കൃഷ്ണ മോതെ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഏക കുടുംബാംഗം രോഗിയായ തന്റെ പിതാവാണെന്ന് കൃഷ്ണ പറഞ്ഞു. “എന്റെ അച്ഛൻ കിടപ്പിലായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടു, എന്തോ സംശയം തോന്നി. താങ്ങിനായി ഒരു വടി ഉപയോഗിച്ച്, കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി ഭാരതി പുറത്തേക്ക് നടക്കുന്നത് കണ്ടു. ഞങ്ങളുടെ കുഞ്ഞിനെ ദൈവങ്ങൾക്ക് ബലിയർപ്പിച്ച് സർപ്പ ദോഷത്തിൽ നിന്ന് മുക്തി നേടിയെന്ന് പറഞ്ഞ് അവൾ വീട് വിട്ടു,” കൃഷ്ണ പറഞ്ഞു.

കൃഷ്ണന്റെ അച്ഛൻ അറിയിച്ചതിനെ തുടർന്ന് അയൽക്കാരും ബന്ധുക്കളും ഉടൻ വീട്ടിലെത്തി പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മോത്തേ പോലീസ് പ്രതിയെ വീടിനടുത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. 2021 ൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മോത്തേ എസ്‌ഐ യാദവേന്ദ്ര റെഡ്ഡി ഭാരതിയെ ജാമ്യത്തിൽ വിട്ടയച്ചു. ഭർത്താവിനൊപ്പമായിരുന്നു ഇവരുടെ താമസം.

“2023 ൽ, ഉറങ്ങിക്കിടക്കുമ്പോൾ ഭാരതി കൃഷ്ണയുടെ തലയിൽ ഒരു കിലോ തൂക്കമുള്ള കല്ല് കൊണ്ട് ആക്രമിച്ചു. അദ്ദേഹത്തിന്റെ പരാതിയിൽ, കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. ആ കേസിൽ, ഏപ്രിൽ 9 ന് സൂര്യപേട്ടിലെ ഒരു പ്രാദേശിക കോടതി അവരെ കുറ്റക്കാരിയെന്ന് കണ്ടെത്തി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചു,” എസ്‌ഐ പറഞ്ഞു.

ഭാരതിയും കൃഷ്ണയും സ്കൂളിൽ സഹപാഠികളായിരുന്നു, പിന്നീട് പ്രണയത്തിലായി. “പോളിയോ ബാധിച്ച് എന്റെ വലതു കാലിന് പരിക്കേറ്റു. ഭാരതിയെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ സാമ്പത്തിക സ്ഥിതി മോശമായതിനാൽ അവളുടെ കുടുംബം മറ്റൊരാളെ തിരഞ്ഞെടുത്തു. 2008 ൽ ഭാരതി അദ്ദേഹത്തെ വിവാഹം കഴിച്ചു, പക്ഷേ പിന്നീട് വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം വിവാഹമോചനം നേടി. പിന്നീട് 2019 ൽ ഞാൻ അവരെ വിവാഹം കഴിച്ചു,” എന്ന് കൃഷ്ണ പറയുന്നു.

ദാമ്പത്യ പ്രശ്നങ്ങൾ കാരണം ഭാരതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ജ്യോതിഷി അവളോട് സർപ്പ ദോഷം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞു. സർപ്പ ദോഷ ആചാരങ്ങളിൽ അവൾ അമിതമായി ആകൃഷ്ടയായിരുന്നു, അവളുടെ സ്മാർട്ട്‌ഫോണിൽ അതിനെക്കുറിച്ചുള്ള വീഡിയോകൾ കാണാറുണ്ടായിരുന്നു.

കൊലപാതകത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബം ഖമ്മമിലെ ഒരു മനഃശാസ്ത്രജ്ഞനെയും കണ്ടിരുന്നു., അദ്ദേഹം മരുന്ന് നിർദ്ദേശിച്ചെങ്കിലും അതൊന്നും അവർ കഴിച്ചിരുന്നില്ല. പ്രതി ഇപ്പോൾ ഹൈദരാബാദിലെ ചഞ്ചൽഗുഡ വനിതാ സെൻട്രൽ ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News