‘ഇവിടുത്തെ കാറ്റാണ് കാറ്റ്, മല മൂടും മഞ്ഞാണ് മഞ്ഞ്…’; സഞ്ചാരികളെ മാടി വിളിച്ച് രാമക്കൽമേട്

ramakkal medu

ഇന്ത്യയിൽ ഏറ്റവും അധികം കാറ്റ് വീശുന്ന പ്രദേശം എന്നതാണ് രാമക്കൽമേടിൻ്റെ പ്രത്യേകത. അതോടൊപ്പം മലമുകളിൽ നിന്നുള്ള തമിഴ്നാടൻ കൃഷിയിടങ്ങളുടെ മനോഹര കാഴ്ചയും രാമക്കൽമേടിനെ വ്യത്യസ്തമാക്കുന്നു. ആയിരക്കണക്കിന് ആളുകളാണ് രാമക്കൽമേട്ടിലേക്ക് ഓരോ ദിവസവും എത്തിച്ചേരുന്നത്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ, ഏതുനേരവും വീശിയടിക്കുന്ന കാറ്റിന്റെ കുളിർമയുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് രാമക്കൽമേട്.

30 മുതൽ 100 കിലോമീറ്റർ വേഗതയിൽ വരെ മണിക്കൂറിൽ ഇവിടെ കാറ്റ് വീശി അടിക്കാറുണ്ട്.കേരള തമിഴ്നാട് അതിർത്തിയിലാണ് രാമക്കൽമേട്.കേരളത്തിൻ്റെ ഭാഗത്തു മാത്രമാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ALSO READ; വികസന വിസ്മയത്തിന്റെ ഒരു പതിറ്റാണ്ടിലേക്ക്; രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിൻ്റെ ഭാഗത്താണ് പ്രശസ്തമായ കുറവൻ കുറത്തി ശില്പവും , മലമുഴക്കി വേഴാമ്പലിന്റെ ശില്പവും മറ്റ് നിർമ്മിതികളും സ്ഥിതി ചെയ്യുന്നത്. കുറവൻ കുറത്തിമല വൈകാരികമായ അനുഭൂതി തരുന്ന പ്രതിമയാണ്. തമിഴ്നാടിന്റെ ഭാഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെങ്കിലും ആ മലയിലേക്ക് പോകാതിരിക്കരുത് . കുന്നുകയറി നടന്നു പോകണമെങ്കിലും ആ മലയിൽ നിന്നുള്ള തമിഴ്നാടൻ ഗ്രാമങ്ങളുടെ കാഴ്ച കണ്ടുതന്നെ അറിയേണ്ടതാണ്.

ടൂറിസവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എല്ലാവരും കാണുന്ന രാമക്കൽമേടിന്റെ പ്രധാന ഭാഗം എന്നു പറയുന്നത് കുറവൻ കുറത്തി മലയാണ്. തൊട്ടു താഴെ പാറക്കൂട്ടങ്ങളുണ്ട്. അവിടെയിരുന്ന് ഫോട്ടോയെടുക്കാനും തമിഴ്നാടിന്റെ കൃഷിയിടങ്ങളും വിദൂര കാഴ്ചകളും കാണാൻ സാധിക്കും. തേക്കടിയിൽ നിന്ന് 43 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്ററും മൂന്നാറിൽ നിന്ന് 70 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.ഇവിടെനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ഓഫ് റോഡ് യാത്രകൾക്ക് ജീപ്പ് സവാരിയും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News