ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

ഇടുക്കിയില്‍ 14കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ ബന്ധുവിന് 80 വര്‍ഷം കഠിനതടവ് 40,000 രൂപ പിഴയും. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020ല്‍ രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

Also read: ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

വിവാഹിതനായ പ്രതി വീട്ടില്‍ ആളൊഴിഞ്ഞ സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് ഒരു ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളില്‍ ലഭിച്ച ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം ജയിൽവാസം പ്രതി അനുഭവിച്ചാല്‍ മതിയാകും.

Also read:“അമിത് ഷാ നികൃഷ്‌ടനായ രാഷ്‌ട്രീയ നേതാവ്”; ന്യൂസ് ക്ലിക്കിനെതിരായ നടപടിയില്‍ ന്യൂയോര്‍ക്കില്‍ വന്‍ പ്രതിഷേധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News