ക‍ഴിയുന്നത് സി ക്ലാസ് ജയിലില്‍, ഈച്ചയും പ്രാണികളും കാരണം ദുരിതം: ഇമ്രാൻ ഖാൻ

പാകിസ്ഥാനിലെ  അറ്റോക്ക് ജയിലിൽ ‌കഴിയാൻ സാധിക്കില്ലെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ദുരിതത്തിലാണെന്നാണ് ഇമ്രാൻ ഖാൻ അഭിഭാഷകരോട് പറഞ്ഞത്. എത്രയും പെട്ടന്ന് പുറത്തെത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാനെ കാണാൻ കൗൺസിൽ നയീം ഹൈദർ പഞ്ചോതയ്ക്ക് അനുമതി നൽകിയിരുന്നു. ഇദ്ദേഹമാണ് ഇമ്രാന്റെ നിലവിലെ അവസ്ഥ പങ്കുവച്ചത്. മുൻ പ്രധാനമന്ത്രിക്ക് സി ക്ലാസ് ജയിലാണ് നൽകിയതെന്നും ദുരിതപൂർണമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരെ പാർപ്പിക്കാറുള്ള 9×11 അടി സെല്ലിലാണ് മുൻ പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വർഷം തടവിനു ശിക്ഷിച്ചതും ലഹോർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതും.

ALSO READ: പ്രവാസികളിലൂടെ രാജ്യത്തെത്തുന്ന പണത്തില്‍ വന്‍ വര്‍ധന

അതേസമയം ഭക്ഷണം പോലും കൃത്യമായി നൽകുന്നില്ലെന്ന് ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇമ്രാന്റെ ജീവനു പോലും ഭീഷണിയുണ്ടെന്നും അത്യാവശ്യ സൗകര്യങ്ങളുള്ള ജയിലിലേക്ക് മാറ്റണമെന്നും പിടിഐ ആവശ്യപ്പെട്ടു.

ALSO READ: മുഖ്യമന്ത്രിയുടെ ഓഫീസിന് ബോംബ് വെയ്ക്കുമെന്ന് ഭീഷണി ; പ്രതി അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here