സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകളിൽ വർധനവ്; തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകൾ

സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകളിൽ വർധനവെന്ന് സൈബർ സെൽ. തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.കേരളത്തിൽ ഈ വർഷം പൊലീസിന് ലഭിച്ചത്‌ 14897 ഓൺലൈൻ തട്ടിപ്പ് പരാതികൾ ആണ്. കൊച്ചി കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന ആരോപണത്തിനു പിന്നാലെയാണ് ഈ കണക്കുകൾ കൂടി പുറത്തുവരുന്നത്.

പരാതികളിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ കുറിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലഭിക്കുന്ന ലോൺ ആപ്പിൽ തിരിച്ചടവ്‌ മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ അശ്ലീല ചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത്‌ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. ഇതിൽ കൂടുതലും സ്ത്രീകളാണ്.

ALSO READ:ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

അതേസമയം എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിൽ കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ വായ്പ എന്ന് സൂചന ലഭിച്ചു. ആത്മഹത്യ ചെയ്ത യുവതി ഓൺലൈൻ വായ്പ കെണിയിൽ അകപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തിയവർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ALSO READ:ഉക്രയ്‌ൻ മിസൈൽ ആക്രമണം; രണ്ട് റഷ്യൻ കപ്പലുകൾക്ക് തീപിടിച്ചു; 24 പേർക്ക് പരുക്ക്
ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടി സ്വദേശികളായ നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News