
ഐഎംഎഫില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐഎംഎഫ് ഫണ്ട് പാകിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കുകയാണെന്ന് ഇന്ത്യ ആരോപിച്ചു. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു.
അതേസമയം ശ്രീനഗറിൽ സ്ഫോടനം ഉണ്ടായതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. വിമാനത്താവളത്തിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്.ആക്രമണത്തില്‍
നിരവധി വാഹനങ്ങൾ കത്തി നശിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജമ്മു കശ്മീരിൽ രണ്ടാം ദിവസവും പാകിസ്ഥാൻ പ്രകോപനം തുടരുകയാണ്. ജമ്മു നഗര പ്രദേശങ്ങളിലാണ് ഡ്രോൺ ആക്രമണം. അല്‍പ്പം മുൻപ് പാകിസ്ഥാൻ അയച്ച ഡ്രോണുകളെയെല്ലാം ഇന്ത്യൻ സൈന്യം നിർവീര്യമാക്കിയിരുന്നു. 11 ഡ്രോണുകൾ തകർത്തതായാണ് വിവരങ്ങൾ. ഇവിടങ്ങളിൽ അപായ സൈറൺ മുഴങ്ങുന്നുണ്ട്.
അതേസമയം ജമ്മു കശ്മീരിൽ ബ്ലാക്ക് ഔട്ട് ആരംഭിച്ചു .പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് ആരംഭിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ ലൈറ്റുകൾ പൂർണമായും അണച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം ഉണ്ടെന്നുമാണ് റിപോർട്ടുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here