ഇന്ത്യ മുന്നണിയുടെ ജന്‍ വിശ്വാസ് റാലിക്ക് ബീഹാറിൽ സമാപനം

പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തി തെളിയിച്ച് ബിഹാറില്‍ ജന്‍ വിശ്വാസ് റാലിക്ക് സമാപനം. 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് രാഹുല്‍ഗാന്ധി. മോദിയുടെ ഗ്യാരന്റി വെറും പൊളളയാണെന്ന് സീതാറാം യെച്ചൂരി. തേജസ്വി യാദവ് നയിച്ച റാലിയുടെ സമാപനച്ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ലാലുപ്രസാദ് യാദവ് അടക്കം പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു.

Also Read: മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി

ബിഹാറില്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടി മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നയിച്ച ജന്‍ വിശ്വാസ് യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ സഖ്യത്തിന്റെ കരുത്ത് തെളിയിക്കുന്നതായി മാറി. മഹാസമ്മേളനത്തില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ് വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അടക്കം പ്രതിപക്ഷ നേതൃനിര റാലിയില്‍ കൈകോര്‍ത്തു. പ്രധാനമന്ത്രി നിലകൊള്ളുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Also Read: തിരുവനന്തപുരത്ത് ബിജെപി ആർഎസ്എസ് സംഘർഷം; തമ്മിലടി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ

മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി പൂജ്യം ഗ്യാരണ്ടിയാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് വീണ്ടും പ്രതിഷേധിക്കേണ്ടി വരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഉത്തര്‍പ്രദേശും ബിഹാറും വിചാരിച്ചാല്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നിറക്കാന്‍ കഴിയുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മോദിയെ നുണഫാക്ടറിയെന്നായിരുന്നു തേജസ്വി യാദവ് വിശേഷിപ്പിച്ചത്. നിതീഷ് കുമാര്‍ മുന്നണി വിട്ടതിന് ശേഷം ഫെബ്രുവരി 20നാണ് ആര്‍ജെഡി ജന്‍ വിശ്വാസ് റാലി ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന മഹാറാലിക്കാണ് പട്‌ന വേദിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here