
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി. കാകുൽ അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഷെഹബാസ് നടത്തിയ പ്രസംഗവും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
നേരത്തെ, ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു. ബ്ലോക്ക് ചെയ്ത ചാനലുകളിൽ ഡോൺ ന്യൂസ്, ദുനിയ ന്യൂസ്, സമ ടിവി, എആർവൈ ന്യൂസ്, ജിയോ ന്യൂസ്, ബോൾ ന്യൂസ്, സുനോ ന്യൂസ്, റാഫ്താർ എന്നിവ ഉൾപ്പെടയുള്ള ചാനലുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അതേസമയം ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് മടങ്ങിവരാൻ പാകിസ്ഥാൻ അട്ടാരി-വാഗ അതിർത്തി തുറന്ന് നല്‍കി. മടങ്ങിപ്പോകാൻ കഴിയാതെ നിരവധി പാകിസ്ഥാനികള്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നതിന് പിന്നാലെയാണ് പാകിസ്ഥാൻ അതിര്‍ത്തി തുടര്‍ന്നത്.
വ്യാഴാഴ്ച അതിർത്തി അടച്ചിട്ടതിനാൽ നിരവധി പാകിസ്ഥാൻ പൗരന്മാർ ഇന്ത്യൻ ഭാഗത്ത് കുടുങ്ങിയിരുന്നു. ഏപ്രിൽ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വിസയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാരും രാജ്യം വിടണമെന്ന് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here