അടിയ്ക്ക് മുകളിൽ ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന് പിന്നാലെ പ്രീമിയം ഇന്ധനങ്ങൾക്കും പൊള്ളുന്ന വില വർധനവ്

petrol rate

ആഗോള ഊർജ്ജ വിതരണത്തിലെ തടസ്സങ്ങൾക്കിടയിൽ രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിൻ്റെയും വിമാന ഇന്ധനത്തിൻ്റെയും വില കുത്തനെ വർധിപ്പിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.

19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.5 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിൻ്റെ വില 1,883 രൂപയിൽ നിന്ന് 2,078.50 രൂപയായി ഉയർന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിൻ്റെ വില വർധിപ്പിക്കുന്നത്. ഹോട്ടലുകൾ, ഹോസ്റ്റലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയുടെ പ്രവർത്തനച്ചെലവിനെ ഈ വിലക്കയറ്റം കാര്യമായി ബാധിക്കും. നേരത്തെ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) 60 രൂപ വർധിപ്പിച്ചിരുന്നു.

ALSO READ: വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ; ദില്ലിയിൽ കൂട്ടിയത് 195.50 രൂപ

പ്രീമിയം ഇന്ധനങ്ങൾക്കും വർധനവുണ്ട്. ഇന്ത്യൻ ഓയിലിന്റെ എക്സ്.പി 100 പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 149 രൂപയിൽ നിന്ന് 160 രൂപയായി വർധിച്ചു. കൂടാതെ പ്രീമിയം ഡീസലായ എക്സ്ട്രാ ഗ്രീനിന്റെ വില ലിറ്ററിന് 92.99 രൂപയായും വർധിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയവും നേരത്തെ തങ്ങളുടെ പ്രീമിയം പെട്രോളിന് ലിറ്ററിന് 2 രൂപ വർധിപ്പിച്ചിരുന്നു.

വിമാന ഇന്ധന വിലയിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിൽ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വില കിലോലിറ്ററിന് 96,638.14 രൂപയിൽ നിന്ന് 2,07,341.22 രൂപയായി ഉയർന്നു. ഏകദേശം 114.55 ശതമാനത്തിൻ്റെ വർധനവാണിത്. അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കുള്ള ഇന്ധന വിലയിലും 107 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിലുള്ള ഊർജ്ജ വിതരണ തടസ്സങ്ങളും മേഖലയിലെ യുദ്ധ സാഹചര്യങ്ങളുമാണ് ഇന്ധനവില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News