
പാകിസ്താന്റെ തീവ്രവാദി ക്യാമ്പുകൾ തകർത്ത് ഇന്ത്യ. പാകിസ്ഥാൻ,പാക് അധീന കാശ്മീർ എന്നിവിടങ്ങളിലെ 9 ക്യാമ്പുകൾ തകർത്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായാണ് മിസൈൽ ആക്രമണം. കോട്ലി, ബഹാവൽപൂർ, മുസാഫറാബാദ് എന്നിവിടങ്ങളിൽ ആക്രമണം. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ ഇന്ത്യൻ സൈന്യം പ്രതികരിച്ചു.
അഞ്ചിടങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥിതീകരിച്ചു. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചു. 12 പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ സ്ഥിതീകരിച്ചു. അതേസമയം ഇന്ത്യക്കെതിരെ പ്രതിരോധ നീക്കങ്ങൾ പാകിസ്ഥാൻ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

