
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും കേന്ദ്ര നിയന്ത്രണത്തിലുള്ള എയിംസ്, സഫ്ദർജംഗ്, റാം മനോഹർ ലോഹ്യ ആശുപത്രികളും എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി. യുദ്ധസമാന സാഹചര്യം കണക്കിലെടുത്ത് അടിയന്തര പ്രോട്ടോക്കോളുകൾ നടപ്പിലാക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാജ്യത്തെ ആശുപത്രികളുടെ തയ്യാറെടുപ്പ് ആരോഗ്യമന്ത്രി ജെ പി നദ്ദ അവലോകനം ചെയ്തു. എല്ലാ മെഡിക്കൽ അടിയന്തര പ്രതികരണ സംവിധാനങ്ങളും പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് സംസ്ഥാന സർക്കാരുകളുമായും നിരന്തര ആശയവിനിമയം ആവശ്യമാണെന്ന് ജെപി നദ്ദ പറഞ്ഞു.
അതേസമയം, ജമ്മു കാശ്മീരിൽ ഇന്നും പാകിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുകയാണ്. ജമ്മു നഗര പ്രദേശങ്ങളിലാണ് ഡ്രോൺ ആക്രമണം.
എന്നാൽ ഈ ഡ്രോണുകളെയെല്ലാം ഇന്ത്യൻ സൈന്യം നിർവീര്യമാക്കി എന്നാണ് റിപോർട്ടുകൾ. നിലവിൽ 11 ഡ്രോണുകൾ തകർത്തതായാണ് വിവരം. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് ആരംഭിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ ലൈറ്റുകൾ പൂർണമായും അണച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here