
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പാരമ്യത്തിൽ എത്തിയതോടെ കൂടുതൽ ജാഗ്രതാ നീക്കങ്ങളുമായി ഇന്ത്യ. ദില്ലി വിമാനത്താവളത്തിൽ കുറഞ്ഞത് 60 വിമാന സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങൾ അടച്ചു. അതേസമയം, ജമ്മുവിൽ നടന്ന പാക് ആക്രമണത്തിൽ, ജവാന്മാർക്ക് പരിക്കേറ്റതായി സൂചന. 8 ബി എസ് എഫ് ജവാന്മാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജമ്മുവിൽ കടുത്ത ജാഗ്രത തുടരുകയാണ്. മഹാരാഷ്ട്രയിലും സർക്കാർ ജാഗ്രതയിലാണ്. മുംബൈയിൽ പടക്കങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. ഡ്രോണുകളും ഉപയോഗിക്കരുത്. ബ്ലാക്ക് ഔട്ട് നിരീക്ഷണം നടത്താനും നീക്കമുണ്ട്.
ഗുജറാത്തിലെ ഭുജിലും കനത്ത ജാഗ്രത നിർദേശമുണ്ട്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദേശവും നൽകിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം. അതേസമയം, ഇന്ന് വൈകിട്ട് ആറു മണിക്ക് കേന്ദ്രം സ്ഥിതിഗതികളെപ്പറ്റി വിശദീകരിക്കാൻ വാർത്താ സമ്മേളനം നടത്തും. ഇന്നലെ രാത്രിയിൽ നടന്ന കനത്ത ഡ്രോൺ ആക്രമണമടക്കമുള്ള സംഭവങ്ങളിൽ വിശദീകരണവും വ്യക്തതയും വരുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here