
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ത്യ. ഫ്രാന്‍സുമായുള്ള റഫാല്‍ കരാറില്‍ ഇന്ത്യ ഇന്ന്ഒപ്പുവെക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അറുപത്തി മൂവ്വായിരം കോടി രൂപയുടെ കരാറാണ് ഒപ്പിടുന്നത്. കരാറിലൂടെ 26 പോര്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും. പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോഴാണ് രാജ്യം കരാറില്‍ ഒപ്പുവെക്കുന്നത്.
രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് പുതിയ റഫേല്‍ കരാര്‍. നാവിക സേനക്കായി 26 പോര്‍ വിമാനങ്ങള്‍ വാങ്ങുന്ന 63000 കോടി രൂപയുടെ കാരാറില്‍ ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ ഒപ്പുവെക്കും. വിമാനങ്ങള്‍ക്ക് പുറമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആയുധങ്ങള്‍, സിമുലേറ്ററുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് കരാര്‍. കരാറില്‍ ഒപ്പിട്ട മൂന്നു വര്‍ഷത്തിനകം ആദ്യ വിമാനം ഇന്ത്യയില്‍ എത്തും.
Also read: ചോദ്യമുനയില്‍ നടന്മാര്‍; ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ് ഭാസിയേയും,മോഡൽ സൗമ്യയേയും ചോദ്യം ചെയ്യുന്നു
ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തേക്കും. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്ഒപ്പുവക്കലില്‍ പങ്കെടുത്തേക്കും എന്നാണ് സൂചന. 4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 22 ഒറ്റ സീറ്റ് വിമാനങ്ങളും 4 ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
രാജ്യത്തിന്റെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ആയിരിക്കും വിമാനങ്ങള്‍ ഉപയോഗിക്കുക. 2016 ല്‍ വ്യോമസേനക്കായി 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്നും ഇന്ത്യ വാങ്ങിയിരുന്നു. കരാറില്‍ ഒപ്പുവെക്കുന്നതോടെ രാജ്യത്തിന്റെ റഫേല്‍ ശേഖരം 62 ആയി ഉയരും. ഈ മാസം ആദ്യമാണ്കേന്ദ്ര മന്ദ്രിസഭ കാരറിന് അംഗീകാരം നല്‍കിയത്. പാക്കിസ്ഥാനെതിരെ നയതന്ത്ര നടപടി കടുപ്പിച്ചത് പിന്നാലെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here