
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറബ് സമൂഹവുമായും മുസ്ലിം ജനതയുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏറ്റവുമൊടുവിലെ വിശേഷ ദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പലസ്തീനില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ്പ് ആവശ്യപ്പെട്ടിരുന്നു.
Read Also: മാർപ്പാപ്പ ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും ജനങ്ങളുമായി സംവദിച്ച വ്യക്തി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയിരുന്നു അദ്ദേഹം. 2019 ല്‍ അബുദാബിയിലും 2022 ല്‍ ബഹ്റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. അഭയാര്‍ഥികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയുള്ള ഇടപെടലുകള്‍, മതസൗഹാര്‍ദ്ദത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍, യുദ്ധങ്ങള്‍ക്കെതിരായ നിലപാടുകള്‍ ഉള്‍പ്പെടെ മാനുഷികവും സാമൂഹികവുമായ ശ്രദ്ധേയമായ അനേകം ഇടപെടലുകള്‍ നടത്തിയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തെയും സ്‌നേഹജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here