ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച വനിത എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ മരിച്ചു

ഹൃദയത്തിൽ പേസ് മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കിയ ഏഷ്യയിലെ ആദ്യ വനിതയായി പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ഇന്ത്യൻ വനിതയുടെ ശ്രമം വിഫലം. പർവതാരോഹണത്തിനിടെ സൂസാൻ ലിയോപോൾഡിന ജീസസ്, മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ മരണപ്പെട്ടു. 59 വയസായിരുന്നു. ക്യാമ്പിൽ വെച്ച് ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് സോലുഖുംബു ജില്ലയിലെ ലുക്‌ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബേസ് ക്യാമ്പിലെ അക്ലിമൈസേഷൻ അഭ്യാസത്തിനിടെ സാധാരണ വേഗത നിലനിർത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പേസ് മേക്കർ ഘടിപ്പിച്ച സൂസെയ്നോട് എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമം ഉപേക്ഷിക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 8,848.86 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ കയറേണ്ടിവരുമെന്ന് ഉറപ്പിച്ചുപറഞ്ഞ് സൂസെയ്ൻ ഈ ഉപദേശം ശക്തമായി നിരസിച്ചു, പർവതത്തിൽ കയറാനുള്ള അനുവാദം വാങ്ങുന്നതിനുള്ള ഫീസ് നേരത്തെ അടച്ചിരുന്നു.

എവറസ്റ്റ് ബേസ് ക്യാമ്പിന് അൽപ്പം മുകളിലായി 5,800 മീറ്റർ ഉയരത്തിൽ കയറിയ സുസൈനെ ബുധനാഴ്ച വൈകുന്നേരം ബലപ്രയോഗത്തിലൂടെ ലുക്‌ല ടൗണിലെത്തിക്കുകയും ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തതായി പര്യവേഷണ സംഘാടകനായ ഗ്ലേസിയർ ഹിമാലയൻ ട്രെക്കിന്റെ ചെയർമാൻ ഡെൻഡി ഷെർപ്പ പറഞ്ഞു.

കേവലം 250 മീറ്റർ നീളമുള്ള ബേസ് ക്യാമ്പിന് മുകളിലുള്ള ക്രോംപ്ടൺ പോയിന്റിൽ എത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുത്തതിനാൽ എവറസ്റ്റ് കൊടുമുടി കയറാൻ അവർക്കാകില്ലെന്ന് ചൂണ്ടിക്കാട്ടി ഷെർപ്പ ടൂറിസം വകുപ്പിന് കത്തെഴുതി.

മലകയറ്റക്കാർക്ക് സാധാരണയായി 15 മുതൽ 20 മിനിറ്റ് വരെ ദൂരം താണ്ടാൻ കഴിയും, എന്നാൽ അക്ലിമേറ്റൈസേഷൻ അഭ്യാസത്തിനിടെ പോയിന്റിലെത്താൻ സൂസെയ്‌ന് ആദ്യ ശ്രമത്തിൽ അഞ്ച് മണിക്കൂറും രണ്ടാമത്തെ ശ്രമത്തിൽ ആറ് മണിക്കൂറും മൂന്നാം ശ്രമത്തിൽ 12 മണിക്കൂറും എടുത്തിരുന്നു.

സുസൈന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. അതേസമയം, വ്യാഴാഴ്ച രാവിലെ എവറസ്റ്റ് കീഴടക്കുന്നതിനിടെ ഒരു ചൈനീസ് പർവതാരോഹകനും മരിച്ചു. ഇതോടെ ഈ സീസണിൽ എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം എട്ടായി. നേരത്തെ നാല് ഷെർപ്പ പർവതാരോഹകരും ഒരു അമേരിക്കൻ ഡോക്ടറും ഒരു മോൾഡോവൻ പർവതാരോഹകനും എവറസ്റ്റിൽ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News