700ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ഇൻഫോസിസ്; പ്രക്രിയ ബൗണ്‍സര്‍മാരെ വിന്യസിച്ച്

infosys-layoff

ഐടി ഭീമനായ ഇന്‍ഫോസിസ് മൈസൂരു കാമ്പസില്‍ നിന്ന് 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. ഐടി ജീവനക്കാരുടെ യൂണിയനായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) ആണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കമ്പനിയില്‍ ചേര്‍ന്ന പുതുമുഖങ്ങളെയാണ് പിരിച്ചുവിട്ടത്.

പിരിച്ചുവിട്ട പുതുമുഖങ്ങളെ നിര്‍ബന്ധിച്ച് രഹസ്യ കരാറുകളില്‍ ഒപ്പിടിച്ചിരുന്നു. പിരിച്ചുവിടലിന്റെ വിശദാംശങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമമാണിത്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനായി കമ്പനി ബൗണ്‍സര്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചാണ് പിരിച്ചുവിടല്‍ പ്രക്രിയ നടത്തിയത്.

Read Also: നീറ്റ് യുജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; രജിസ്‌ട്രേഷനും ആരംഭിച്ചു, വിശദമായി അറിയാം

ജീവനക്കാര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നില്ലെന്നും സംഭവം റെക്കോർഡ് ചെയ്യുന്നുവെന്നോ സഹായം തേടുന്നുവെന്നോ ഇല്ലെന്നും ഉറപ്പാക്കാനാണ് ഇത് ചെയ്തത്. ഇന്‍ഫോസിസിനെതിരെ അടിയന്തര ഇടപെടലും കര്‍ശന നടപടിയും ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന് പരാതി ഫയല്‍ ചെയ്യുകയാണെന്ന് എൻഐടിഇഎസ് അറിയിച്ചു. ഈ നഗ്‌നമായ കോര്‍പറേറ്റ് ചൂഷണം തുടരാന്‍ അനുവദിക്കാനാകില്ല. ഇന്ത്യന്‍ ഐടി തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് വേഗത്തില്‍ നടപടിയെടുക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും യൂണിയൻ പറഞ്ഞു. അതേസമയം, ഓണ്‍ബോര്‍ഡിങ് പ്രക്രിയയുടെ ഭാഗമായ ഇൻ്റേണൽ അസസ്മെൻ്റുകളിൽ പാസ്സാകാത്തവരെയാണ് പിരിച്ചുവിട്ടതെന്ന് ഇൻഫോസിസ് അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News