പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ

പലസ്തീനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു, 24 മണിക്കൂറിൽ ആക്രമണം നടന്നത് 100 ഇടങ്ങളിൽ.ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഗാസയിലെ 7 ആശുപത്രികളുടെ പ്രവർത്തനം നിലച്ചു.

ALSO READ:വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് ഇറക്കും

നൂറിലേറെ കേന്ദ്രങ്ങളിൽ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.ആശുപത്രികൾ ഭൂരിഭാഗവും അടച്ചിടലിന്റെ അവസ്ഥയിലാണ് .

പതിനായിരങ്ങൾ ഇപ്പോഴും ഭക്ഷണവും മരുന്നും വെള്ളവും ലഭിക്കാതെ കഴിയുകയാണ്. അതേസമയം ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ സൈന്യം രാത്രി മുന്നറിയിപ്പ് നൽകി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേർ ആണ്.

ALSO READ:ഹസ്‌കീസിന്റെ ബെല്‍റ്റ് തിരികെ യജമാനനെ ഏല്‍പ്പിക്കുന്ന ബോര്‍ഡര്‍ കോളീസ്; വീഡിയോ വൈറല്‍

അൽഅഹ്‌ലി ആശുപത്രിയുടെ അനുഭവം ഉള്ളതിനാൽ അൽ ഖുദ്‌സ് ഹോസ്പിറ്റൽ അധികൃതർക്കും ഈ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു നിവർത്തിയില്ല .

അതേസമയം ഗാസയില്‍ സ്ഥിരം വെടിനിര്‍ത്താന്‍ റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here