ഇസ്രയേലിൽ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പൽ ഗാസ തീരത്ത്

ഇസ്രായേൽ അധിനിവേശം നടക്കുന്ന ഗാസയിൽ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പൽ കഴിഞ്ഞ ദിവസം എത്തി. ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങൾ അംഗീകരിക്കുന്നില്ല. പകരം ഖത്തറിലേക്ക് സമാധാനചർച്ചയ്ക്ക് ഇസ്രയേലിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതനുസരിച്ച് തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. 12 ലക്ഷത്തോളം പലസ്തീനികൾ തിങ്ങിനിറഞ്ഞ സ്ഥലമാണ് റഫ.

ALSO READ: പലസ്തീൻ വിഷയത്തിൽ നിലപാട് മാറിയിട്ടില്ല, ഹമാസ് ഭീകര സംഘടന: ശശി തരൂർ

ഓപ്പൺ ആംസ് എന്ന സ്പാനിഷ് സന്നദ്ധസംഘടനയുടെ 200 ടൺ ഭക്ഷണവുമായി സൈപ്രസിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. താൽക്കാലികമായി ഗാസാതീരത്ത് നിർമിച്ച ജെട്ടിയിലാണ് നങ്കൂരമിട്ടത്. ഭക്ഷ്യവസ്തുക്കൾ നൽകുന്നത് യുഎസ് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചനാണ്. യുഎഇയുടെ ധനസഹായത്തോടെയാണിത്.

അതേസമയം വ്യാഴാഴ്ച രാത്രി ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 21 പലസ്തീൻകാരാണ് ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടത്. 150 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ പറയുന്നത് പലസ്തീൻ തോക്കുധാരികളാണ് വെടിയുതിർത്തത് എന്നാണ്. ട്രക്കുകളുമായി ജനങ്ങളുടെമേൽ ഇടിച്ചുകയറിയെന്നും പറഞ്ഞു. ഭക്ഷണവിതരണത്തിനിടെ ഗാസ സിറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിലും വെടിവയ്പ് നടന്നിരുന്നു. 31,490 ആളുകളാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്. 73,439 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ALSO READ: പൗരത്വ ഭേദഗതി നിയമം; വിവിധ സംഘടനകളുടെ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ചക് ഷൂമർ ഇസ്രയേലിൽ ഉടൻ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിന് തടസ്സം ഇസ്രയേലിലെ തീവ്രവാദ സർക്കാരും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമാണ് എന്നും അദ്ദേഹം തുറന്നടിച്ചു.
ഷൂമറാണ് യുഎസ് സർക്കാരിലെ ഏറ്റവും ഉന്നതനായ ജൂത ജനപ്രതിനിധി. ബൈഡൻ ഭരണകൂടവും ഇസ്രയേലും തമ്മിൽ ഗാസ വിഷയത്തിലുള്ള ഭിന്നത മറനീക്കിയതാണെന്നും റിപ്പോർട്ടുണ്ട്.

ഹമാസ് പുതിയ നിർദേശങ്ങൾ നൽകിയത് മധ്യസ്ഥരായ ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണ്. 100 പലസ്തീൻ തടവുകാരാണ് ഇസ്രയേൽ ജയിലുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം അവരെ വിട്ടയയ്ക്കണം. സ്ഥിരമായ വെടിനിർത്തൽ വേണം. ഹമാസിന്റെ ആവശ്യങ്ങൾ ഇവയൊക്കെയാണ്. ഇസ്രയേൽ കഴിഞ്ഞമാസം കയ്റോയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News