പട്ടിണിയില്‍ വലഞ്ഞ് കുട്ടികള്‍, ചോരക്കൊതി മാറാതെ ഇസ്രയേല്‍; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 30ലധികം പേര്‍

GAZA

ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. ചൊവ്വാ‍ഴ്ച മാത്രം നടന്ന ആക്രമണങ്ങളില്‍ 30ലധികം പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിലും നിരവധി പേര്‍ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മധ്യ ഗാസയിലെ ബുറൈജ് അഭയാർത്ഥി ക്യാമ്പിലെ ഒരു വീട്ടിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെട്ടു.മധ്യ, വടക്കൻ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിൽ ഒമ്പത് പേരും കൊല്ലപ്പെട്ടിട്ടുണ്ട്.മധ്യ, വടക്കൻ ഗാസയിലെ രണ്ട് വ്യത്യസ്ത വീടുകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു.

ഗാസ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഷെയ്ഖ് റദ്‌വാൻ പരിസരത്ത് ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഉപയോദിച്ച് നടത്തിയ ആക്രമണങ്ങളില്‍ രണ്ട് പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചതായി വഫ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഖാൻ യൂനിസിൽ ഡ്രോൺ ആക്രമണത്തിൽ ഒരു പലസ്തീൻ കുട്ടിയും കൊല്ലപ്പെട്ടിട്ടുണ്ട്.

ALSO READ: ഡ്രൈവര്‍ ഉറങ്ങിപ്പോയി: ഫിലിപ്പീൻസില്‍ ബസ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് 10 മരണം

അതിനിടെ വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ഹൈഫ നഗരത്തിനടുത്തുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ന് രാവിലെ യെമൻ വിമതർ ഏറ്റെടുത്തു. വടക്കൻ ഇസ്ര യേലിലെ ഒരു സൈനിക താവളത്തെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഹൂത്തിക‍ള്‍ പ്രതികരിച്ചത്. ഹൈഫയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന റാമത്ത് ഡേവിഡ് എയർബേസിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ഹൂത്തികളുടടെ സൈനിക വക്താവ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ഹൈഫയിലും നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പുലർച്ചെ 5:30 ഓടെ ശത്രുതാപരമായ വിമാന സൈറണുകൾ സജീവമാക്കിയതായും യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ തടഞ്ഞതായും ഇസ്രയേൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News