
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ സൈനിക നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേൽ. ‘ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ ഇസ്രയേൽ പിന്തുണക്കുന്നുവെന്നും. നിരപരാധികൾക്കെതിരെ ഭീകരർ നടത്തുന്ന കുറ്റകൃത്യങ്ങളിൽ നിന്ന് അവർക്ക് ഒരിടത്തും ഒളിക്കാൻ സാധിക്കില്ല’. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ എക്സിൽ കുറിച്ചു.
ബുധനാഴ്ച പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിൽ ജെയ്ഷ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യം വെച്ചത്.
തകർത്തത് ഭീകരർക്ക് പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യക്ക് സാധിച്ചുവെന്നും ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും സൈന്യം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയുടെ കര–വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. നീതി നടപ്പാക്കി എന്ന വാക്കുകളോടെയായിരുന്നു സെെന്യം ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച കാര്യം എക്സിലൂടെ അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here