ഗാസയില്‍ ആക്രമണം അതിരൂക്ഷം ; കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു

ഗാസയില്‍ ഓരോ മണിക്കൂറും രണ്ട് അമ്മമാര്‍ വീതമാണ് കൊല്ലപ്പെടുന്നതെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നതിന് പിറകേ, ഇസ്രയേല്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25000 കവിഞ്ഞു. ചോരക്കളമായി തുടരുന്ന പ്രദേശത്ത് ആയിരക്കണക്കിന് കുട്ടികള്‍ അനാഥരായി. വെടിവെയ്പ്പ്, വ്യോമാക്രമണം, ബോംബാക്രമണം എന്നിവയില്‍ വടക്കന്‍ ഗാസയിലെ ജബാലിയ മുതല്‍ തെക്കന്‍ നഗരമായ ഖാന്‍ യൂനിസ് വരെ ചോരക്കളമായി മാറി.

ALSO READ:  “ഇഡിയുടെ പുതിയ സമൻസിനെ കോടതിയിൽ ചോദ്യം ചെയ്യും”: ഡോ. തോമസ് ഐസക്

ഹമാസിനെ ലക്ഷ്യമിട്ട് ജബാലിയയിലെ അഭയാര്‍ത്ഥി ക്യാംപ് കേന്ദ്രീകരിച്ച ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 178 പേര്‍. ഇതോടെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 25, 105 ആയി ഉയര്‍ന്നു. അറുപത്തിരണ്ടായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

ALSO READ:  മന്ത്രി മുഹമ്മദ് റിയാസിന്റെ ദേശീയപാത സന്ദര്‍ശനം തുടരുന്നു

9000ത്തോളം ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കിയ ശേഷം മാത്രമേ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം. അതേസമയം ലെബനനിലും സിറിയയിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണത്തില്‍ ലെബനനില്‍ ഹിസ്ബുള്ള പക്ഷത്തെ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here