ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇസ്രയേലിന് ചെലവായത് 4600 കോടി

ഇറാന്‍ അയച്ച ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇസ്രയേലിന് ചെലവായത് 55 കോടി ഡോളര്‍ (4600 കോടിയോളം രൂപ) ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധനത്തിന്റെയും മറ്റ് ആയുധങ്ങളുടെയും ചെലവുമുള്‍പ്പെടെയാണിത്. ഡവിഡ് സ്‌ളിങ് വ്യോമപ്രതിരോധസംവിധാനമാണ് ഇസ്രയേല്‍ പ്രധാനമായും ഉപയോഗിച്ചത്.

100 ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ആറുമണിക്കൂറാണ് ആകാശത്ത് പറന്നിരുന്നു. ഇതിന്റെ ചെലവും കണക്കിലെടുത്ത് ടെല്‍ അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

Also Read : രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിൽ; മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണ്: ഡി രാജ

അതേസമയം അഞ്ചുമണിക്കൂറിനിടെ ഇറാന്‍ തൊടുത്തത് മുന്നൂറിലേറെ ഡ്രോണുകളും മിസൈലുകളുമാണ്. ആക്രമണസമയത്ത് ജറുസലേമിലും ടെല്‍അവീവിലും തെക്കന്‍ ഇസ്രയേല്‍, വടക്കന്‍ ഇസ്രയേല്‍, വെസ്റ്റ്ബാങ്കിന്റെ വടക്കന്‍ഭാഗം, ജോര്‍ദാന്‍ അതിര്‍ത്തിയോടുചേര്‍ന്ന ചെങ്കടല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ടായിരുന്നു.

എന്നാല്‍ ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു.

പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ”സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേല്‍) അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ മുന്നറിയിപ്പ്.

ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ഇസ്രായേലിന്റെ സൈനിക താവളങ്ങളെയായിന്നുവെന്നും ഇബ്രാഹിം റെയ്‌സി വെളിപ്പെടുത്തി. ആക്രമണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷന്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News