
വടക്കൻ ഗാസയിലെ ഒരു സ്കൂളില്‍ ഉണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ പാര്‍പ്പിച്ചിരുന്ന സ്കൂളിലായിരുന്നു ആക്രമണം. ഇതിന് പുറമെ റാഫയിലും ഇസ്രയേല്‍ ആക്രമണം നടത്തി.
ഗാസ നഗരത്തിന്റെ പ്രാന്തപ്രദേശമായ തുഫയിലെ കറാമ സ്‌കൂളിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ രണ്ട് ആക്രമണങ്ങൾ നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. കൊല്ലപ്പെട്ടവരിൽ പ്രാദേശിക പത്രപ്രവർത്തകനായ നൂർ അബ്ദുവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പലസ്തീൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ: ഓപ്പറേഷൻ സിന്ദൂര്‍; കോട്ലിയിലെ ഭീകരവാദ ക്യാമ്പിലുണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്
അതേസമയം മധ്യ ഗാസയിലെ ബുറൈജ് ക്യാമ്പിൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ച മറ്റൊരു സ്‌കൂളിൽ ചൊവ്വാഴ്ച നടന്ന രണ്ട് ഇസ്രയേലി വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികള്‍ ഉൾപ്പെടെ കുറഞ്ഞത് 33 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു. ക്ലാസ് മുറികൾ തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്ത ആക്രമണത്തിൽ സ്‌കൂൾ കാമ്പസിൽ ഒരു വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഈജിപ്തിന്റെ അതിർത്തിക്കടുത്തുള്ള തെക്കൻ ഗാസ മുനമ്പിലെ റാഫയിൽ, നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇസ്രയേൽ സൈന്യം വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർക്കുന്നത് തുടരുകയാണെന്ന് പ്രദേശവാസികളും ഹമാസ് വൃത്തങ്ങളും പറഞ്ഞു.
ഗാസയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശം ഇസ്രയേൽ സൈന്യം ഇതിനകം കൈയടക്കിയിട്ടുണ്ട്., ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും സൈന്യം സുരക്ഷാ മേഖലകളായി വിശേഷിപ്പിച്ച സ്ഥലത്ത് വാച്ച് ടവറുകളും നിരീക്ഷണ പോസ്റ്റുകളും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഗാസ പിടിച്ചെടുക്കല്‍ പദ്ധതിയ്ക്ക് ഇസ്രയേല്‍ മന്ത്രി സഭ അംഗീകാരം നൽകിയതിനെത്തുടർന്ന് ഹമാസിനെതിരായ ആക്രമണം വിപുലീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിട്ടുണ്ട്. അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത ആഴ്ച മിഡിൽ ഈസ്റ്റിലേക്കുള്ള തന്റെ സന്ദർശനം അവസാനിപ്പിക്കുന്നതിന് മുമ്പ് ഹമാസിനെതിരെയുള്ള ആക്രമണം ആരംഭിക്കില്ലെന്ന് തിങ്കളാഴ്ച ഒരു ഇസ്രയേൽ പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.,

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here