‘കോപ്പിയടി’ ഐഎസ്ആര്‍ഒ തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി

ഐസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടി നടന്നതിനെ തുടർന്ന് തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി. പുതിയ പരീക്ഷ തീയതി പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് വി എസ് എസ് സി അറിയിച്ചു.

അതേസമയം, ഐഎസ്ആര്‍ഒ പരീക്ഷ കോപ്പിയടിയിൽ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ്. സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് എസ് സി പരീക്ഷ കണ്‍ട്രോളര്‍ക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കത്തു നല്‍കും.

Also Read: ജെസിബി ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം പൊലീസ് പിടിയില്‍

വി എസ് എസ് സി  പരീക്ഷയില്‍ വ്യാപകമായ കോപ്പിയടി നടന്നത് എന്ന നിഗമനത്തില്‍ ആണ് പോലീസ്. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല. സൈബര്‍ സെല്‍ ഡിവൈഎസ്പി കരുണക്കാരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മ്യൂസിയം മെഡിക്കല്‍ കോളേജ്, കണ്ടോണ്മെന്റ് സൈബര്‍ സെല്‍ സി ഐ മാരും അന്വേഷണ സംഘത്തില്‍ ഉണ്ട്. 3 സ്റ്റേഷനുകളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

കോപ്പിയടിയിൽ ഹരിയാന സ്വദേശികള്‍ അറസ്റ്റിലായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യവ്യാപകമായി നടത്തിയ ടെക്നിക്കല്‍ ബി ഗ്രേഡ് പരിക്ഷ റദ്ദാക്കണമെന്ന് വി എസ് എസ് സിയോട് ആവശ്യപ്പെടാന്‍ പൊലീസ് തീരുമാച്ചത്. ഹരിയാനയില്‍ നിന്നുള്ള 469 പേരാണ് പരീക്ഷ എഴുതിയത്. അതുകൊണ്ട് തന്നെ കോപ്പിയടി വ്യാപകമായി നടന്നിട്ടുണ്ടാകാം എന്നാണ് പൊലീസ് കരുതുന്നത്. അറസ്റ്റില്‍ ആയവര്‍ കൂലിക്ക് പരീക്ഷ എഴുതാന്‍ എത്തിയതാണെന്നാണ് കണ്ടെത്തല്‍. ഇതിന് പിന്നില്‍ ഹരിയാനയിലെ ഒരു കോച്ചിങ് സെന്റര്‍ ആണെന്ന നിഗമനത്തില്‍ ആണ് പൊലീസ്. പ്രതികളുടെ മേല്‍വിലാസം വ്യാജമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടിന്റെ ആസൂത്രണം നടന്നത് ഹരിയനയില്‍ ആണ്. ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ്, കാമറ,ക്ലോഡ് സ്റ്റോറേജ് എന്നിവ ഉപയോഗിച്ചാണ് കോപ്പിയടി നടത്തിയത്. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here