വെട്ടുകാട് പള്ളി തിരുന്നാള്‍; വിപുലമായ ഒരുക്കങ്ങള്‍ നടത്തുവാൻ മന്ത്രിമാരുടെ യോഗത്തിൽ തീരുമാനം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തീരുമാനം. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു,ഭ ജി.ആര്‍.അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആണ് തീരുമാനം. നവംബര്‍ 17 മുതല്‍ 26 വരെ നടക്കുന്ന തിരുന്നാള്‍ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും സംഘടിപ്പിക്കുക എന്ന് തിരുവനന്തപുരം കളക്ടർ ജെറോമിക് ജോര്‍ജ് അറിയിച്ചു. വെട്ടുകാട് പള്ളിയോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മ്മിച്ച ടൂറിസം അമിനിറ്റി സെന്റര്‍ തിരുന്നാളിന് മുമ്പ് തുറന്നുകൊടുക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞതായി കളക്ടർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ALSO READ:തിളക്കമാര്‍ന്ന വിജയങ്ങളുമായി ജെ ജെം: മണിപ്പൂരില്‍ നിന്ന് കേരളം അഭയം നല്‍കിയ കുട്ടിയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

കൂടാതെ തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസിനെ സ്‌പെഷ്യല്‍ ഓഫീസറായും നിയമിച്ചു.ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പൊലീസ് പ്രത്യേക പദ്ധതികളും തയ്യാറാക്കി.പള്ളിയും പരിസരവും പൂര്‍ണമായും സി സി ടി വി നിരീക്ഷണത്തിലായിരിക്കും.പൊലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂമും കോസ്റ്റല്‍ പൊലീസിന്റെ പട്രോളിംഗും ഏര്‍പ്പെടുത്തും.തിരുന്നാള്‍ ദിവസങ്ങളില്‍ ലഹരി വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാനായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്നും വ്യക്തമാക്കി.

തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട,തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉത്സവദിവസങ്ങളില്‍ കെ എസ് ആര്‍ ടി സി അധിക സര്‍വീസുകള്‍ നടത്തും.

ALSO READ:വലിയൊരു ദുരന്തം സംഭവിക്കാൻ ഇടയുണ്ട്, താമസസ്ഥലത്ത് പ്രാർത്ഥന നടത്തണം; സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തയാൾക്കെതിരെ പരാതി
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണിയും കേടായ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതും അടിയന്തരമായി പൂര്‍ത്തിയാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുമെന്നും കളക്ടർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News