രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും

രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു, ഭയന്ന് മാറിയവർക്കിടയിൽ രക്ഷകരായി ജെയ്‌ക് സി തോമസും മന്ത്രി വി എൻ വാസവനും. പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്‌ക് സി തോമസും, മന്ത്രി വി എൻ വാസവനും ദാരുണമായ ആ ദൃശ്യം കാണുന്നത്. അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു. ഉടൻ തന്നെ വണ്ടി നിർത്താൻ ഇരുവരും ഡ്രൈവർക്ക് നിർദേശം നൽകുകയും ജെയ്ക്കും മന്ത്രിയും ചേർന്ന് വണ്ടിയിൽ നിന്നുമിറങ്ങി അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കുകയും, അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ALSO READ: മാധ്യമങ്ങളെ തള്ളി കേരള ഗവര്‍ണര്‍, “സിഎംആർഎൽ കൺസൾട്ടൻസി ആരോപണം തന്‍റെ പരിധിയില്‍ വരില്ല”

‘ഞങ്ങൾ ഇറങ്ങി അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു,
അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത് . ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല, അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്’, സംഭവത്തെക്കുറിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ALSO READ: പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം

പുത്തൻകുരിശിൽ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്,അപകടത്തിൽപ്പെട്ട രണ്ടുപേർ റോഡിൽ രക്തം വാർന്നു കിടക്കുന്നു. വണ്ടി നിർത്താൻ ഡ്രൈവർക്ക് നിർദേശം നൽകി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോൾ രണ്ടുപേരും അബോധാവസ്ഥയിൽ ആയിരുന്നു, അവിടെ നിന്നിരുന്ന ആളുകൾ ഭയന്ന് മാറി നിൽക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങൾ വാഹനത്തിൽ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകൾ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തിൽ കയറ്റാൻ ഞങ്ങൾക്കൊപ്പം എത്തിയത് . ഇവരെ ഇടിച്ചിട്ട കാർ അവിടെ തന്നെ ഉണ്ടായിരുന്നു അവർ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ല, അവരെകൂടി വാഹനത്തിൽ കയറ്റിയാണ് രണ്ടുപേരും ആശുപത്രിയിൽ എത്തിച്ചത്.

ALSO READ: വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ മില്ലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചു; മന്ത്രി പി രാജീവ്

ആശുപത്രിയിൽ എത്തിച്ചപ്പോൾ രണ്ടുപേർക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവൻ ഉണ്ടായിരുന്നു. അവർക്ക് വേണ്ട ചികിത്‌സ ലഭിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടർന്നത്. തൃശൂർ സ്വദേശികളാണ് അപകടത്തിൽ പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികൾ എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചാൽ ഒരു നിയമനടപടിയും ആർക്കും നേരിടേണ്ടിവരില്ല , മറിച്ച് അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ചേർത്ത് നിർത്തുകയാണ്് സർക്കാർ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മൾക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളിൽ ജീവനുകൾ പൊലിയുന്നത് പലപ്പോഴും ചികിത്‌സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here