വ്യാപാരികളുടെ കാശ് പിടിച്ചു പറിക്കാനാണ് ശ്രമമെങ്കിൽ കർണാടക ബാങ്ക് പോലെയുള്ളവ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കും: ജെയ്‌ക് സി തോമസ്

കോട്ടയം ജില്ലയിയിൽ കർണാടക ബാങ്കിന്റെ ഭീഷണി മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ജെയ്‌ക് സി തോമസ് രംഗത്ത്. ഇങ്ങനെയാണ് നിങ്ങൾ ഏതെങ്കിലും ഒരു വ്യാപാരിയുടെ കടയിൽ കയറി അയാളുടെ മിച്ചം വരുന്ന ചില്ലറ കാശ് പിടിച്ചു പറിച്ച് അതിൽ നിന്നും ലാഭം ഊറ്റികുടിച്ചു വളരാനാണ് ശ്രമമെങ്കിൽ ഇനി കർണാടക ബാങ്ക് പോലെയുള്ളവ കോട്ടയം നഗരത്തിൽ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്‌ക് സി തോമസ് പറഞ്ഞു.

ALSO READ: വ്യാപാരികളുടെ കാശ് പിടിച്ചു പറിക്കാനാണ് ശ്രമമെങ്കിൽ കർണാടക ബാങ്ക് പോലെയുള്ളവ പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കും: ജെയ്‌ക് സി തോമസ്

കോട്ടയം അയ്മനം സ്വദേശി ബിനുവാണ് കർണാടക ബാങ്കിലെ ജീവനക്കാരന്റെ ഭീഷണിയെ തുടർന്ന്. ആത്മഹത്യ ചെയ്തത്. ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്റെ ഭാര്യ ആരോപിച്ചു. ബാങ്ക് മാനേജരാണ് ബിനുവിനെ ഭീഷണിപ്പെടുത്തിയതെന്ന് മകളും വെളിപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News