
ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. മിന്നല്‍ പ്രളയവും തുടർച്ചയായ മഴയും കാരണം നിരവധിയിടങ്ങളില്‍ മണ്ണിടിച്ചില്‍ സംഭവിച്ചു. ദേശീയപാതയിലെ ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. പ്രളയ ബാധിത മേഖലകളിൽ നിന്ന് 100 ലധികം ആളുകളെ രക്ഷപ്പെടുത്തി എന്ന് അധികൃതർ അറിയിച്ചു.
റംബാനിലെ സെരി ബാഗ്ന എന്ന ഗ്രാമത്തിലാണ് മേഘവിസ്ഫോടനം സംഭവിച്ചത്. ഇവിടെ മൂന്നു പേർ മരണപ്പെട്ടു. ഗ്രാമത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു ദിവസമായി തുടരുന്ന മഴ കാരണം ഉണ്ടായ ദുരന്തങ്ങളിൽ ജമ്മു കശ്മീരിൽ ഇതു വരെ അഞ്ചു പേർ മരണപ്പെട്ടിട്ടുണ്ട്.
Also Read: മുർഷിദാബാദ് സംഘർഷം: മമതയുടെ 10 ലക്ഷം വേണ്ടെന്ന് കൊല്ലപ്പെട്ട സിപിഐ എം പ്രവർത്തകരുടെ കുടുംബം
വെള്ളിയാഴ്ച രാത്രിയിൽ മഴക്കൊപ്പമുണ്ടായ ആലിപ്പഴ വർഷത്തെ തുടർന്ന് തെക്കൻ കാശ്മീരിലെ ആപ്പിൾ തോട്ടങ്ങളിൽ കനത്ത നാശം സംഭവിച്ചിരുന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നദികളിലെയും അരുവികളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും ഇത് മണ്ണിടിച്ചിലിന് കാരണമാകുമെന്നും ശ്രീനഗറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here