ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ നേരിട്ട് കണ്ട് ഹൈക്കോടതി ജസ്റ്റിസ്, വിധി 9ന് അറിയാം

JSK

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച, ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ ഹൈക്കോടതി നേരില്‍ കണ്ടു. നിര്‍മ്മാതാക്കളുടെ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് എന്‍ നഗരേഷാണ് പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തി സിനിമ കണ്ടത്. ഈ മാസം 9നാണ് കോടതി ഹര്‍ജി പരിഗണിക്കുക.

രാവിലെ 10 മണിയോടെയായിരുന്നു ജസ്റ്റിസ് എന്‍ നഗരേഷ് സിനിമ നേരില്‍ കണ്ട് പരിശോധിക്കുന്നതിനായി പടമുഗള്‍ കളര്‍പ്ലാനറ്റ് സ്റ്റുഡിയോയിലെത്തിയത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ജഡ്ജി പൂര്‍ണ്ണമായും കണ്ടു. ദൈവത്തിന് അപകീര്‍ത്തികരമായതോ, വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലന്ന് ,സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കണക്കിലെടുത്താണ് സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.

Also Read : ഡാര്‍ക്ക് വെബ് വഴി മയക്കുമരുന്ന് കടത്തിയ കേസ്: പ്രതികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് എന്‍സിബി

ജാനകിയെന്ന പേര് ദൈവത്തിന്റേതാണെന്ന അവകാശവാദമുന്നയിച്ചാണ് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം വിലക്കിയതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മത ജാതി വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നെണ്ടെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ വാദം.എന്നാല്‍ ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല എന്നതിന് കൃത്യമായ വിശദീകരണം നല്‍കാനും ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു.ഹര്‍ജി ഈ മാസം 9ന് കോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News