രാജ് നാഥ് സിങ് നൽകിയത് ഇനി ഇന്ത്യയുടെ ഭാഗത്തുനിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ലെന്ന സൂചന: ജോൺ ബ്രിട്ടാസ് എം പി

john brittas

ഇനി ഇന്ത്യയുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനം ഉണ്ടാകില്ല എന്ന സൂചനകളാണ് രാജ് നാഥ് സിങ് നൽകിയതെന്ന് ജോൺ ബ്രിട്ടാസ് എം പി. സർവ്വകക്ഷി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാർലമെന്റ്സമ്മേളനം വിളിക്കണം എന്ന്‌ ആവശ്യപ്പെട്ടു. ഇന്ത്യയുടെ 5 ഫൈറ്റർ വിമാനം പാകിസ്ഥാൻ വെടിവെച്ച് വീഴ്ത്തി എന്ന വാർത്ത പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകുന്നു. ഇതിലെ സത്യാവസ്ഥ കേന്ദ്രസർക്കാർ പറയണമെന്ന് അഭിപ്രായമുയർന്നു

മൗലാന അസറിനെകുറിച്ചുള്ള ചോദ്യം പ്രത്യേകം ഉന്നയിച്ചു. 1999 ൽ അന്നത്തെ NDA സർക്കാർ വിട്ടയച്ച ആളാണ് ഇയാൾ. ആ ഭീകരനാണ് ഇപ്പോഴും അതിർത്തിയിൽ നിന്നുള്ള ഭീകര പ്രവർത്തനങ്ങളിൽ ചർച്ചയാകുന്ന വ്യക്തി. മൗലാന അസറിനെ ഇന്ത്യയ്ക്ക് വിട്ടു കിട്ടാനുള്ള എന്തെങ്കിലും നടപടികൾ ഉണ്ടാകുമോ എന്ന് ചോദ്യം ഉന്നയിച്ചു. ഈ വിഷയത്തിലും, മൗലാന അസറുമായി ബന്ധപ്പെട്ട വിഷയത്തിലും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല.

ALSO READ: ഓപ്പറേഷൻ സിന്ദൂർ: ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ രാജ്‌നാഥ്‌ സിംഗ്

മോദി എന്തിനാണ് പ്രതിപക്ഷത്തെ ഭയക്കുന്നതെന്ന് ചോദ്യമുയർന്നു. കൊടും ഭീകരൻ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നു കേന്ദ്രം സർവ്വകക്ഷി യോഗത്തിൽ പറഞ്ഞു. എന്നാൽ ഈ കണക്ക്‌ പൂർണമല്ല. ജമ്മു കശ്മീർ ജനതയെ കൂടെ നിർത്തണം. അതിനായി ഒരു സംഘത്തെ ജമ്മു കാശ്മീരിലേക്ക് അയക്കണമെന്നും ജോൺ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News