ത്രിപുരയിൽ ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചു

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ത്രിപുര ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ബലാത്സംഗ കേസിൽ മൊഴി രേഖപ്പെടുത്താനെത്തിയ . 23 കാരിയായ പെൺകുട്ടിയെയാണ് ജഡ്ജി പീഡിപ്പിച്ചതെന്നാണ് പരാതി.ത്രിപുരയിലെ ധലായ് ജില്ലയിൽ ജില്ലാ സെഷൻ ജഡ്ജിക്കെതിരെയാണ് പരാതി.

ALSO READ: യുപി പൊലീസിലെ ഒഴിവിലേക്ക് പരീക്ഷ; തിക്കും തിരക്കുമായി റെയിൽവേ സ്റ്റേഷൻ, വിമർശനവുമായി രാഹുൽ ഗാന്ധി

ത്രിപുര ജില്ലയിലെ കമാൽപൂർ ബാർ അസോസിയേഷനിലാണ് പെൺകുട്ടി പരാതി നൽകിയത്.പരാതിയെ തുടർന്ന് ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.പാനൽ അംഗങ്ങൾ ആരോപണ വിധേയനായ ജഡ്ജിയുടെ ഓഫീസ് സന്ദർശിച്ചു.

ബലാത്സംഗ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് തൻ്റെ ചേംബറിൽ ഒറ്റയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.വനിതാ പൊലീസുകാരോട് പുറത്ത് നിൽക്കാൻ പറഞ്ഞ ജഡ്ജി അതിജീവത മുറിയിലെത്തിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. സംഭവം വിവരിക്കുന്നതിനിടയിൽ, ജഡ്ജി എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെടുകയും ശരീരത്ത് തൊടുകയുമായിരുന്നു. തുടർന്ന്, ലൈംഗികമായി ഉപദ്രവിക്കുകയും ‘ഡിജിറ്റൽ റേപ്പി’ന് വിധേയയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.ഇക്കാര്യം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം കമാൽപൂർ ബാർ അസോസിയേഷനിലെ അഭിഭാഷകരുടെ ശ്രദ്ധയിൽപ്പെടുത്തി.

ALSO READ: വിമാനം ഇറങ്ങി 30 മിനിറ്റിനകം ബാഗേജ് ലഭ്യമാക്കണമെന്ന് നിർദേശം

ഫെബ്രുവരി 13 ന് പെൺകുട്ടിയെ വീട്ടിൽ വെച്ച് 26 കാരനായ യുവാവ് ബലാത്സംഗം ചെയ്തതെന്ന പരാതിയിലാണ് പെൺകുട്ടിയും ഭർത്താവും മൊഴി നൽകാൻ കോടതിയിലെത്തിയത്. കമാൽപൂർ ബാർ അസോസിയേഷൻ സെക്രട്ടറിക്കാണ് പരാതി നൽകിയത്. ബാർ അസോസിയേഷൻ പ്രസിഡൻ്റ് പരാതി സ്വീകരിക്കുകയും പരാതി അഡീഷണൽ ജില്ലാ ജഡ്ജിക്ക് കൈമാറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News