‘നിഷേധിക്കപ്പെടുന്ന നീതിയെപ്പറ്റി ആകുലപ്പെട്ട മനുഷ്യന്‍, അങ്ങയുടെ അഭാവം ലോകത്തെ കൂടുതല്‍ ദരിദ്രമാക്കും’: കെ ജെ ജേക്കബ്

നിഷേധിക്കപ്പെടുന്ന നീതിയെപ്പറ്റി ആകുലപ്പെട്ട മനുഷ്യനായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. വിശക്കുന്ന കുഞ്ഞുങ്ങളെപ്പറ്റി, പലസ്തീനിലെയും ഉക്രെയിനിലെയും മരിക്കുന്ന മനുഷ്യരെപ്പറ്റി ലോകത്തെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന മഹായിടയനായിരുന്നു അദ്ദേഹമെന്നും കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.

‘കൂടുതല്‍ ജോലി ചെയ്യാന്‍ കാര്‍ ആവശ്യമായി വരും. പക്ഷെ ദയവുചെയ്ത് ചെറിയ കാറുകള്‍ വാങ്ങുക; ഈ ലോകത്ത് എത്ര കുഞ്ഞുങ്ങള്‍ വിശപ്പുമൂലം മരിക്കുന്നു എന്നോര്‍ക്കുക.’ കത്തോലിക്കാ സഭയിലെ പുരോഹിതന്മാരോട് ഇങ്ങിനെ പറയാന്‍ ഒരു മഹാപുരോഹിതാനുണ്ടായിരുന്നു.

വിശക്കുന്ന കുഞ്ഞുങ്ങളെപ്പറ്റി, പലസ്തീനിലെയും ഉക്രെയിനിലെയും മരിക്കുന്ന മനുഷ്യരെപ്പറ്റി ലോകത്തെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന മഹായിടയന്‍. നിഷേധിക്കപ്പെടുന്ന നീതിയെപ്പറ്റി ആകുലപ്പെട്ട മനുഷ്യന്‍.

ലൈംഗിക ന്യൂനപക്ഷങ്ങളെപ്പറ്റി ‘അവരും ദൈവമക്കളാണ്, അവരെ വിധിക്കാന്‍ ഞാനാര്’ എന്നുറപ്പിച്ചു പറഞ്ഞ മഹാമനുഷ്യന്‍, വിധിക്കരുത് എന്നാജ്ഞാപിച്ച മനുഷ്യപുത്രന്റെ നമ്മുടെ നാളുകളിലെ അധികാരി.
‘ഗ്ലാസ് നിറഞ്ഞൊഴുകുമെന്നും എല്ലാവര്ക്കും എല്ലാം ലഭ്യമാകുന്നതും എന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ സംഭവിക്കുന്നതോ, ഗ്ലാസിന്റെ വലുപ്പം അദ്ഭുതകരമായി കൂടുന്നു.’ മുതലാളിത്ത യുക്തിയുടെ എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിയാന്‍ പോന്നവിധം അതിനെ, അതിന്റെ പൊള്ളത്തരത്തെ, അവസാനത്തെ മനുഷ്യനും മനസിലാകുന്ന വിധത്തില്‍ വിവര്‍ത്തനം ചെയ്ത ധിഷണ.
പോപ്പ് ഫ്രാന്‍സിസ്

(1936-2025)
അങ്ങയുടെ അഭാവം ലോകത്തെ കൂടുതല്‍ ദരിദ്രമാക്കും, തീര്‍ച്ച.
വിട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News