തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു അദ്ദേഹം; മനസ് തുറന്ന് കെ എസ് ചിത്ര

എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഗായിക കെ എസ് ചിത്ര. ഒരു സിറ്റുവേഷന്‍ തന്നിട്ട് അതിനനുസരിച്ച് ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ലെന്നും ചിത്ര പറഞ്ഞു.

Also Read : നല്ല തിരക്കഥയായിരുന്നു ജയസൂര്യയുടേത്, പക്ഷെ റിലീസ് ദിവസം തന്നെ സിനിമ പൊട്ടിപ്പോയി: നടന് മറുപടി നൽകി മന്ത്രി പി പ്രസാദ്

എല്ലാവരെയും സന്തോഷിപ്പിക്കുന്ന പ്രകൃതമാണ് എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റേതെന്നും, തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു. ഒരു സ്വകാര്യ മാധ്യമത്തോടാണ് ചിത്ര തന്റെ മനസ് തുറന്നത്.

‘സംഗീത സംവിധാനമാണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് പറയുന്നില്ല. കൊച്ചു കൊച്ചു പ്രാര്‍ത്ഥനയോ ശ്ലോകമോ ഒക്കെ ചെയ്തുനോക്കിയിട്ടുണ്ട്. ഒരു സിറ്റുവേഷന്‍ തന്നിട്ട് അതിനനുസരിച്ച് ഒരു മ്യൂസിക് ക്രിയേറ്റ് ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ല. പാട്ടുകാരിയായി കാണാനേ നിവൃത്തിയുള്ളൂ.

എസ്.പി. ബാലസുബ്രഹ്‌മണ്യത്തിനൊപ്പമുള്ള തന്റെ അനുഭവങ്ങളെ കുറിച്ചും ചിത്ര അഭിമുഖത്തില്‍ സംസാരിച്ചു. എല്ലാവരെയും സന്തോഷിപ്പിക്കുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേതെന്നും, തന്നെ സംബന്ധിച്ച് പാട്ടിലെ ഒരു കൊച്ചു പാഠപുസ്തകമായിരുന്നു.

‘ഏറ്റവും കൂടുതല്‍ ഡ്യുയറ്റ് പാടിയത് എസ്.പി.ബി സാറിനൊപ്പമാണ്. എപ്പോഴും ബോള്‍ഡ്ലിയാണ്. ഒരു റെക്കോഡിങ് സമയത്ത് പോലും മൂഡ് ഓഫായി കണ്ടിട്ടില്ല. പാട്ടില്‍ എനിക്കൊരു കൊച്ചു പാഠപുസ്തകം തന്നെയായിരുന്നു.

എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കുന്ന പ്രകൃതം. ഒരു കോണ്‍ഫിഡന്‍സ് ഇല്ലാത്ത ദിവസമാണ് സ്റ്റേജ് ഷോയ്ക്ക് പോകുന്നതെങ്കില്‍ കൂടെ നിന്ന് നമുക്ക് ആത്മവിശ്വാസം നല്‍കും. അദ്ദേഹം കൂടെയുള്ളപ്പോള്‍ ഒകു അപരിചിതത്വം തോന്നുകയേ ഇല്ല.

Also Read : മിത്രം പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങി ജയസൂര്യ വേദിയിൽ ഛർദിച്ചു: രൂക്ഷമായി വിമർശിച്ച് എം എ നിഷാദ്

ഞങ്ങള്‍ ഒപ്പമുള്ള ഗാനമേളകളൊക്കെ രസമാണ്. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ വെറുതെ അതുമിതും പറഞ്ഞ് കളിയാക്കും. എല്ലാം മധുരമുള്ള കളിയാക്കലുകള്‍. ഒരിക്കല്‍ സ്റ്റേജ് ഷോയ്ക്കിടെ ‘കളഭം തരാം’ എന്ന പാട്ട് പാടിയപ്പോള്‍ അതൊന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താന്‍ പറഞ്ഞപ്പോള്‍ പെട്ടെന്ന് എനിക്ക് കളഭം എന്ന വാക്കിന്റെ ഇംഗ്ലീഷ് കിട്ടാതെ കുഴങ്ങിയിരുന്നു. അങ്ങനെ ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല.

ഇത് എന്റെ അനുഭവം മാത്രമല്ല. ഏത് പാട്ടുകാരനോട് ചോദിച്ചാലും ഇതുതന്നെ പറയും. ജീവിതത്തില്‍ തളര്‍ന്നിരിക്കുന്നവരെ വീട്ടില്‍പ്പോയി വിളിച്ചുകൊണ്ടുവന്ന് അവരെ ഇന്‍സ്ട്രുമെന്റ്സിന്റെ മുമ്പില്‍ ഇരുത്തുമായിരുന്നു. സംഗീതത്തില്‍ അദ്ദേഹത്തിനുള്ള ടീം സ്പിരിറ്റ് മാത്രം മതി കൂടെ പാടുന്നവര്‍ക്കും രസകരമായ അനുഭവമാക്കി മാറ്റാന്‍,’ ചിത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News