വി എം സുധീരനെ വസതിയിലെത്തി കണ്ട് കെ സുധാകരൻ; സൗഹൃദ സന്ദർശനം മാത്രമെന്ന് നേതാക്കൾ

വി എം സുധീരനെ വസതിയിൽ എത്തി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നടന്നത് സൗഹൃദ സന്ദർശനം മാത്രം എന്നും മറ്റ് വ്യാഖ്യാനങ്ങൾ വേണ്ടെന്നും നേതാക്കൾ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കെ സുധാകരന്റെ ഈ സന്ദർശനം.

അതേസമയം ഇപ്പോൾ ഒന്നും പറയുന്നില്ല, പറയാനുള്ളത് നാളെ പറയും എന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. പുതിയ കെ.പി.സി.സി പ്രസിഡൻ്റ് നിയമനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ALSO READ: മെറ്റ്ഗാലയിൽ താരങ്ങൾ തിളങ്ങിയ ‘ബ്ലൂ കാര്‍പറ്റ്’ കേരളത്തിന്റെ സ്വന്തം; കുറിപ്പ് പങ്കുവച്ച് മന്ത്രി പി രാജീവ്

കെ സുധാകരനെ പ്രകോപിക്കാതെ പ്രശ്നം പരിഹരിക്കാനാണ് ഹൈകമാൻഡ് തീരുമാനം. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സമ്മർദവും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടുമാണ് കെ സുധാകരനെ മാറ്റാനുള്ള ഹൈക്കമാൻഡ് നീക്കത്തിന് കാരണം. സുധാകരൻ ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതോടെ അഭ്യൂഹം വീണ്ടും ശക്തമായി. തന്നെ മാറ്റുമെന്ന് പ്രചാരണത്തിനിടെയാണ് തുറന്നടിച്ച് സുധാകരൻ രംഗത്തെത്തിയത്.

അനാരോഗ്യമെന്ന കാരണം ഉയർത്തി തനിക്കെതിരെ വാർത്തകൾ ചമയ്ക്കുന്നതിന് പിന്നിൽ ഒരു നേതാവാണെന്നും സുധാകരൻ തുറന്നടിച്ചു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി. കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ പരസ്യമായി സുധാകരന് പിന്തുണയുമായി എത്തി. രമേശ് ചെന്നിത്തല, ശശി തരൂർ എന്നീ മുതിർന്ന നേതാക്കളും സുധാകരനെ മാറ്റരുതെന്ന നിലപാടെടുത്തു. എ കെ ആൻറണിയും സുധാകരന് പിന്തുണ നൽകി. മനപ്പൂർവം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉണ്ടാക്കുന്ന പ്രകോപനങ്ങൾ പാർട്ടിയെ വെട്ടിലാക്കുന്നു എന്നാണ് മുൻ കെപിസിസി അധ്യക്ഷൻമാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം.

പ്രകോപിപ്പിച്ച് സുധാകരനെ പദവിയിൽ നിന്ന് മാറ്റിയാൽ വലിയ തിരിച്ചടി ആകുമെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ. തൽക്കാലം സുധാകരനെ പ്രകോപിക്കാതെ വിഷയം അവസാനിപ്പിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.നേതൃത്വമാറ്റം ഉടൻ ഉണ്ടാകും എന്ന തരത്തിൽ സംഘടിതമായി വാർത്തകൾ ആസൂത്രണം ചെയ്യപ്പെട്ടതാണ് എന്ന വിവരങ്ങളും എഐസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതും തൽക്കാലം സുധാകരന് അനുകൂലമാണ്.

വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നേതാക്കൾക്ക് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ ഇതിനിടയിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ നേതൃമാറ്റ പ്രഖ്യാപനം വീണ്ടും നീളുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News