കളമശ്ശേരി ദത്ത് വിവാദം, കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ കൈമാറും

കൊച്ചി കളമശ്ശേരി ദത്ത് വിവാദത്തിലെ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് തന്നെ കൈമാറാന്‍ തീരുമാനം. കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണ ചുമതല ദമ്പതിമാര്‍ക്ക് നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശിശുസംരക്ഷണ സമിതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുഞ്ഞിനെ ദമ്പതികള്‍ക്ക് നല്‍കുന്നതിന് മറ്റ് തടസ്സങ്ങളിലെന്ന് ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു.

ദത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ കുഞ്ഞിന്റെ സംരക്ഷണാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച കോടതി ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഇതിനിടെ തേടി. പിന്നാലെയാണ് കുഞ്ഞിന്റെ താല്‍ക്കാലിക സംരക്ഷണം ആറുമാസത്തേക്ക് ദമ്പതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ കുഞ്ഞിനെ കൈമാറുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചിട്ടുണ്ട്. 20 വര്‍ഷമായി കുട്ടികളില്ലാത്തതിലാണ് ദത്ത് എടുത്തതെന്ന് ദമ്പതിമാര്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. നിലവില്‍ കുട്ടിയുടെ സ്ഥിരം സംരക്ഷണം സംബന്ധിച്ച് തീരുമാനം ഉണ്ടാകുന്നതുവരെ ദമ്പതിമാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം കുഞ്ഞിനെ കാണാനുള്ള സൗകര്യം ഒരുക്കി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News