‘മുസ്ലിം വിരുദ്ധ പരാമര്‍ശം മോദി തിരുത്തണം; തെരഞ്ഞെടുപ്പ് ജയിച്ചു കയറാന്‍ വര്‍ഗീയത ആയുധമാക്കുന്നത് രാഷ്ട്രത്തെ മുറിവേല്‍പ്പിക്കും’: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനില്‍ക്കണമെന്നും അതിനാല്‍ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഇരിക്കുന്നവര്‍ പക്വതയോടെ വാക്കുകള്‍ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണമെന്നും എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

Also Read: ആലുവയില്‍ വിവിധയിടങ്ങളിലായി ദുരുഹ സാഹചര്യത്തില്‍ അഞ്ച് പേര്‍ മരിച്ചു

‘തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറാന്‍ വര്‍ഗീയതയെ ആയുധമാക്കുന്നവര്‍ രാഷ്ട്രശരീരത്തില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലൊരാള്‍ അത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. മുസ്ലിം മനസ്സുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താന്‍ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണ്’- കാന്തപുരം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News