
കാര്‍ത്തിക് സുബ്ബരാജ് തമിഴിലെ മിനിമം ഗ്യാരന്റി സംവിധായകരിലൊരാളാണ്. സൂര്യ പ്രധാന വേഷത്തിലെത്തിയ റെട്രോ എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സിനിമയിലൂടെ പറയുന്ന രാഷ്ട്രീയമാണ് കാർത്തിക് സുബ്ബരാജിന്റെ സിനിമകളെ വേറിട്ടതാക്കുന്നത്.
പിസ്സ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കാർത്തിക് സുബ്ബരാജ് തമിഴ് ഇൻഡ്സ്ട്രിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘സിനിമയിൽ ബന്ധുക്കൾക്ക് അവസരം കൊടുക്കാന്‍ പാടില്ല’, ആദ്യ സിനിമയിൽ അച്ഛന് വേഷം നൽകിയ അനുഭവത്തെ പറ്റി ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർത്തിക്കിന്റെ അച്ഛൻ ഗജരാജ് സിനിമയിലേക്ക് പ്രവേശിക്കുന്നത് കാർത്തിക്കിന്റെ ആദ്യചിത്രമായ പിസ്സയിലൂടെയാണ്. പിസ്സയിൽ ഒരു പൊലീസ് ഓഫീസറുടെ റോളാണ് ഗജരാജ് ചെയ്തത്. ഷോര്‍ട് ഫിലിമുകളില്‍ ചെറിയ വേഷങ്ങള്‍ അച്ഛന് കാർത്തിക് നൽകാറുണ്ടായിരുന്നു. ഫീച്ചര്‍ ഫിലിം ആരംഭിച്ചപ്പോൾ അച്ഛൻ ഒരു റോൾ പ്രതീക്ഷിച്ചിരുന്നുവെന്നും കാർത്തിക് പറഞ്ഞു.
Also Read: സബ് രജിസ്ട്രാര്‍ ഓഫീസില്‍ ലളിതമായ ചടങ്ങ്; നടന്‍ വിഷ്ണു ഗോവിന്ദന്‍ വിവാഹിതനായി
രണ്ട് സീന്‍ മാത്രമുള്ള ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് പിസ്സയിൽ അച്ഛന് നൽകിയത്. എ.വി.എം. സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് വലിയ ക്യാമറയും സെറ്റും കണ്ടതോടെ അച്ഛന് ടെന്‍ഷനാകുകയും ഡയലോഗ് തെറ്റുകയും ചെയ്തു.
അതോടെ തനിക്കും ടെൻഷൻ ആയെന്നും ക്യാമറമാനോട് ബന്ധുക്കള്‍ക്ക് ഒരിക്കലും അവസരം കൊടുക്കാന്‍ പാടില്ലെന്ന് മനസിലായെന്ന് പറഞ്ഞുവെന്നാണ് കാർത്തിക് സുബ്ബരാജ് ബിഹൈൻഡ് വുഡ്സിനോട് വെളിപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here