
കാസർഗോഡ്: ബേഡകത്ത് കടയ്ക്കുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ ബേഡകത്തെ രമിതയുടെ മൃതദേഹം സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി പള്ളത്തിങ്കാൽ ചീച്ചക്കയയിലെ രമിതയുടെ വീട്ടു വളപ്പിലായിരുന്നു സംസ്കാരം. മംഗലാപുരത്തെ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കി വൈകുന്നേരം മുന്നാട് ഭർത്താവിൻ്റെ വീട്ടിലെത്തിച്ചു.തുടർന്ന് മുന്നാട് പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു സിപിഐ എം എരിയാ സെക്രട്ടറി സി രാമചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി കുഞ്ഞിരാമൻ ,സി ബാലൻ, ഓമന രാമചന്ദൻ, ഇ പദ്മാവതി, ഷാലു മാത്യു, തുടങ്ങി രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു.
ALSO READ : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
ഏപ്രിൽ 8 നായിരുന്നു രമിതയെ തമിഴ്നാട് സ്വദേശി രാമാമൃതം കടമുറിക്കുള്ളിൽ തിന്നർ ഒഴിച്ച് തീകൊളുത്തിയത്. തൊട്ടടുത്ത് ഫർണിച്ചർ കട നടത്തിയിരുന്ന രാമാമൃതം മദ്യപിച്ച് ശല്യം ചെയ്യുന്നതിനെത്തുടർന്ന് രമിത ബേഡകം പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ രാമമൃതത്തെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here