
കെനിയയില്‍ പാര്‍ലമെൻ്റ് അംഗത്തെ വെടിവെച്ച് കൊന്നു. ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് പാര്‍ട്ടി നേതാവ് ചാള്‍സ് വെയറാണ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ നെയ്‌റോബിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സൈക്കിളിലെത്തിയ തോക്കുധാരികളാണ് അദ്ദേഹത്തിന് നേകെ വെടിയുതിര്‍ത്തത്.
പ്രതിപക്ഷ എംപി രണ്ട് മാസം മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ കൊലപാതകം. അക്രമികൾ ചാൾസ് വെയറിന്റെ വാഹനത്തെ പിന്തുടരുകയായിരുന്നുവെന്നും അവരിൽ ഒരാൾ മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങി അദ്ദേഹത്തിൻ്റെ സമീപമെത്തി വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: മനസില്ലാ മനസോടെ! യുഎസുമായുള്ള ധാതുവിഭവ കരാറില്‍ യുക്രെയ്ൻ ഒപ്പുവെച്ചു
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന തിരക്കേറിയ റൗണ്ട് എബൗട്ടിന് സമീപമുള്ള എൻഗോംഗ് റോഡിലാണ് ആക്രമണം നടന്നത്. വെടിയേറ്റ ഉടൻ തന്നെ ചാള്‍സിനെ ന ഡ്രൈവറും അംഗരക്ഷകനും ആശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവയ്പ്പിന് തൊട്ടുപിന്നാലെ, മുതിർന്ന പൊലീസ് കമാൻഡർമാരും ഡിറ്റക്ടീവുകളും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പ്രസിഡന്റ് വില്യം റൂട്ടോ ഉത്തരവിട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here