നികുതി വിഹിതം ഔദാര്യമല്ല, അവകാശം; കേന്ദ്രത്തിനുള്ള മറുപടിയുമായി കേരള സർക്കാർ സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ് കേന്ദ്രത്തിൻ്റെ കുറിപ്പെന്നും ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

Also Read: എസ്.പി.സി ക്വിസ്: മടവൂര്‍ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിന് ഒന്നാം സ്ഥാനം

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേരളത്തിലെ ധന മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന കേന്ദ്ര വാദത്തെ പൂർണ്ണമായും ഖണ്ഡിച്ചു കൊണ്ടായിരുന്നു മറുപടി. അറ്റോർണി ജനറൽ നൽകിയത് ആധികാരികമായ രേഖയല്ലെന്നും വെറും കുറിപ്പ് മാത്രമാണെന്നും കേരളം വ്യക്തമാക്കി. കേരളം കടം എടുക്കുന്നത് മൂലം സമ്പത്ത് വ്യസ്ഥ തകരുമെന്ന കേന്ദ്ര വാദം അടിസ്ഥാന രഹിതമാണ്. രാജ്യത്തെ മൊത്തം കടത്തിന്റെ 60 ശതമാനവും കേന്ദ്ര സർക്കാരിന്റേതാണ്.

Also Read: യുക്തി ചിന്തകള്‍ക്ക് പകരം കെട്ടുകഥകള്‍ക്ക് ചിലര്‍ പ്രാധാന്യം കൊടുക്കുന്നു; കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി

കടത്തിൻ്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിൻ്റേത് എന്നും കേരളം നൽകിയ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രത്തിന്റ ധന മാനേജമെന്റും മോശമാണ്. സങ്കുചിത മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്. അമര്‍ത്യ സെന്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ കേരള മോഡലിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട് എന്നും മറുപടിയിൽ പരാമർശമുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താന്‍ കഴിയില്ല എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം നൽകിയ കുറിപ്പിന് കേരളം മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News