ആനകൾക്കായി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിൽ; മന്ത്രി ജെ ചിഞ്ചുറാണി

ആനകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും സുഖ ചികിത്സാ കേന്ദ്രവും പരിഗണനയിലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജദിനാചരണം കൊല്ലം പുത്തൻകുളം ആനത്താവളത്തിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. ആനകളെ സംരക്ഷിക്കുവാനുള്ള അത്യാധുനിക സൗകര്യമുള്ള ഒരിടം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സർവ്വകലാശാലയും, വനം വകുപ്പും, മൃഗസംരക്ഷണ വകുപ്പും, സർക്കാരുമൊരുമിച്ചു ഇക്കാര്യം ആലോചിക്കുന്നുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ആനയൂട്ടും ആന നീരാട്ടും സംഘടിപ്പിച്ചു. ഫേസ്ബുക്കിലൂടെ മന്ത്രി ഇക്കാര്യം പങ്കുവെച്ചു.

also read:‘ജയിലർ സിനിമയിൽ വിനായകനെ കണ്ടപ്പോൾ ബഹുമാനം തോന്നി’, അത്രയും മികച്ച പ്രകടനമെന്ന് നടൻ ബാല

മന്ത്രി ചിഞ്ചു റാണിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക ഗജ ദിനാചരണത്തിൻ്റെ ഉദ്ഘാടനം പുത്തൻകുളം ആനത്താവളത്തിൽ നിർവ്വഹിച്ചു. ചടങ്ങിൻ്റെ
ഭാഗമായി ആനയൂട്ടും, ആന നീരാട്ടും നടന്നു.
‘ആനകളെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി 2012 മുതൽ ആണ് ഗജദിനാചാരണം ആരംഭിച്ചത്.
നാട്ടാനകളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 600 ൽ നിന്ന് 416 ആയി കുറഞ്ഞു..
കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്.
നാട്ടാനകൾക്ക് ക്ലേശവും ജോലി ഭാരവും കൂടുതലാണ്
നല്ലൊരു
പ്രായമെത്തുന്നതിന് മുമ്പേ മിക്ക ആനകളും മരണെപ്പെടുകയാണ്.പുതിയ നാട്ടന പരിപാലന ചട്ടങ്ങളിൽ മാറ്റം വരുമ്പോൾ ഇതിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ആനകളെ സംരക്ഷിക്കുവാനുള്ള അത്യാധുനിക സൗകര്യമുള്ള ഒരിടം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്. സർവ്വകലാശാലയും, വനം വകുപ്പും, മൃഗസംരക്ഷണ വകുപ്പും, സർക്കാരുമൊരുമിച്ചു ഇക്കാര്യം ആലോചിക്കുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here